3 May 2024, Friday

Related news

May 2, 2024
May 1, 2024
April 30, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024
April 28, 2024
April 27, 2024
April 27, 2024

കീവിലെ ജനവാസ മേഖലയില്‍ വീണ്ടും ആക്രമണം; രണ്ട് മരണം

Janayugom Webdesk
കീവ്
March 14, 2022 9:37 pm

ഉക്രെയ്‍ന്‍ തലസ്ഥാന നഗരമായ കീവില്‍ പാര്‍പ്പിട സമുച്ചയത്തിനു നേരെയുണ്ടായ ഷെല്ലാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഉക്രെയ്‍ന്‍ എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു. 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 78 പേരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. ഒമ്പതു നിലയുള്ള കെട്ടിട സമുച്ചയത്തിനു നേരെയാണ് റഷ്യന്‍ സേന ഷെല്ലാക്രമണം നടത്തിയത്. 

മരിയുപോളിലെ ആശുപത്രിക്ക് നേരെയുണ്ടായ ഷെല്ലാക്രമണത്തില്‍ ഗര്‍ഭിണിയായ യുവതിയും ഗര്‍ഭസ്ഥശിശുവും കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

കീവിലെ അന്റോനോവ് എയർക്രാഫ്റ്റ് പ്ലാന്റിന് നേരെ റഷ്യൻ സൈന്യം ഷെല്ലാക്രമണം നടത്തിയതായി കീവ് പ്രാദേശിക ഭരണകൂടം അറിയിച്ചു. ഉക്രെയ്‍നിലെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര കാർഗോ വിമാനത്താവളവും സൈനിക വ്യോമത്താവളവുമാണ് ഇത്.
അതേസമയം, സ്വതന്ത്ര റിപ്പബ്ലിക്കായ ഡൊണട്‍സ്‍ക് മേഖലയില്‍ ഉക്രെയ്‍ന്‍ സെെന്യം നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടെന്നും ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായും വിമത നേതാക്കള്‍ ആരോപിച്ചു. 

Eng­lish Summary:Attacks on pop­u­lat­ed areas again; Two deaths
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.