അറ്റകുറ്റപണിയുടെ ഭാഗമായി നടന്ന വെൽഡിങ്ങിനിടെ ഹൗസ് ബോട്ടിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. ഇന്ന് വൈകിട്ട് നാലിന് തിരുമല ഭാർഗവൻ ജെട്ടിക്ക് സമീപം അറ്റകുറ്റപ്പണി നടത്തിയിരുന്ന ജോസിന്റെ ഉടമസ്ഥതയിലുള്ള ‘ഗോഡ്സ് ഓൺ’ എന്ന ഹൗസ് ബോട്ടാണ് കത്തിനശിച്ചത്. 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. കുമരകം ഭാഗത്ത് ഓടുന്ന ഹൗസ് ബോട്ട് സീസണിൽ ഓടാൻ അറ്റകുറ്റപ്പണിക്കായാണ് ആലപ്പുഴയിൽ എത്തിച്ചത്. വെൽഡിങ്ങിനിടെയുണ്ടായ തീപൊരിയിൽനിന്നാണ് തീപടർന്നത്. തീയാളുന്നത് കണ്ട് വെൽഡിങ്ങ് തൊഴിലാളികൾ അതിവേഗം പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളും കത്തിനശിച്ചു. സമീപത്ത് മറ്റ് ഹൗസ് ബോട്ടുകളുണ്ടായിരുന്നെങ്കിലും അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടൽ മൂലം വേഗത്തിൽ തീ കെടുത്താനായി. സംഭവമറിഞ്ഞ് ടൂറിസം പൊലീസ് സ്ഥലത്തെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.