ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ ഓഹരികളുടെ പ്രാരംഭ പബ്ലിക് ഓഫർ (ഐപിഒ) പുറത്തിറക്കിയ ശേഷം, കേന്ദ്രസർക്കാർ ജനറൽ ഇൻഷുറൻസ് കമ്പനികളിലൊന്നും സ്വകാര്യവല്‍ക്കരിക്കുമെന്ന് റിപ്പോർട്ട്. നാഷണൽ ഇൻഷുറൻസ് കോ, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കോ, ഓറിയന്റൽ ഇന്ത്യ ഇൻഷുറൻസ് എന്നീ മൂന്ന് ഇൻഷുറൻസ് കമ്പനികളിൽ ഒന്നിനെ ഈ വർഷം തന്നെ സ്വകാര്യവല്‍ക്കരിക്കുമെന്ന് ‘മിന്റ്’ റിപ്പോര്‍ട്ട് ചെയ്തു.
വർഷത്തിന്റെ ആദ്യ പാദത്തിലെ ഇടപാടുകൾ കഴിഞ്ഞ ശേഷമായിരിക്കും വില്‍ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുക. അപ്പോഴേക്കും എൽഐസി ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും. 2019–20ൽ 1,485 കോടി നഷ്ടം രേഖപ്പെടുത്തിയെങ്കിലും രാജ്യവ്യാപകമായ സാന്നിധ്യവും ശക്തമായ വിപണി വിഹിതവും കാരണം ഏറ്റവും സാധ്യതയുള്ളത് യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണെന്ന് റിപ്പോർട്ട് പറയുന്നു.
2021 ൽ നഷ്ടം 985 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. 2022 സാമ്പത്തിക വർഷത്തിൽ വീണ്ടും സാധ്യതയുണ്ട്. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിനെ സ്വകാര്യവല്ക്കരിക്കാൻ നിതി ആയോഗ് ശുപാർശ ചെയ്യുമെന്നാണ് സൂചന. നേരത്തെ, നാഷണൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്, ഓറിയന്റൽ ഇന്ത്യ ഇൻഷുറൻസ് എന്നിവയെ ലയിപ്പിച്ച് ഒരൊറ്റ സ്ഥാപനമാക്കാനും പിന്നീട് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാനും സർക്കാർ ആലോചിച്ചിരുന്നതാണ്.
English summary;United India Insurance also goes on sale
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.