27 October 2024, Sunday
KSFE Galaxy Chits Banner 2

Related news

October 25, 2024
October 18, 2024
October 17, 2024
September 28, 2024
September 25, 2024
September 25, 2024
September 23, 2024
September 19, 2024
September 17, 2024
September 3, 2024

ചീമേനി ജാനകി ടീച്ചർ വധക്കേസിലെ പ്രതികൾക്ക് ജീവപര്യന്തം

Janayugom Webdesk
കാസർകോഡ്
May 31, 2022 5:08 pm

കാസർകോഡ് ചീമേനി പുലിയന്നൂർ ജാനകി ടീച്ചർ വധക്കേസിലെ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാം പ്രതി വിശാഖിനെയും മൂന്നാം പ്രതി അരുണിനെയുമാണ് കോടതി ശിക്ഷിച്ചത്.

കവർച്ചക്കിടെ ജാനകി ടീച്ചറെ കൊലപ്പെടുത്തിയതിന് ഒന്നാം പ്രതി വിശാഖിനും രണ്ടാം പ്രതി അരുണിനും ജീവപര്യന്തം തടവും 50000 രൂപ വീതം പിഴയടക്കാനും കോടതി ഉത്തരവിട്ടു. മറ്റു വകുപ്പുകളിൽ 17 വർഷം കഠിന തടവും 75000 രൂപ വീതം പിഴയുമൊടുക്കണം. പിഴ സംഖ്യയിൽ 50000 രൂപ വീതം ജാനകി ടീച്ചറുടെ ഭർത്താവും ഒന്നാം സാക്ഷിയുമായ കൃഷ്ണന് കൈമാറണം.

പിഴയടച്ചില്ലെങ്കിൽ നാല് വർഷവും 6 മാസവും അധിക തടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. കേസിൽ പ്രോസിക്യൂഷന് വേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടർ കെ ദിനേശ് വർമ ഹാജരായി. കാസർകോഡ് ജില്ലാ സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302,307,394,397,452 വകുപ്പുകളനുസരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികൾക്ക് കൂടുതൽ ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. രണ്ടാം പ്രതി റിനീഷിനെ വെറുതെ വിട്ടതിൽ അപ്പീൽ നൽകുന്നതുൾപ്പെടെയുള്ള കാര്യത്തിൽ പ്രോസിക്യൂഷനുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് മകൻ കെ മനോജ് പറഞ്ഞു.

2017 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. മുഖം മൂടി ധരിച്ച് കവർച്ചക്കെത്തിയ സംഘം ജാനകി ടീച്ചറെ കൊലപ്പെടുത്തുകയും ഭർത്താവ് കൃഷ്ണനെ ഗുരുതരമായി പരിക്കേൽപിക്കുകയും ചെയ്തു. 92000 രൂപയും, 17 പവൻ സ്വർണ്ണവുമാണ് വീട്ടിൽ നിന്ന് കവർന്നത്.

രണ്ട് മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് നാട്ടുകാരും ജാനകി ടീച്ചറുടെ വിദ്യാർത്ഥികളുമായിരുന്ന വിശാഖ്, റിനീഷ്, അരുൺ എന്നിവരെ പിടികൂടിയത്. റിനീഷിനെതിരായ കുറ്റം തെളിയിക്കാനാവാത്തതിനാൽ കോടതി വെറുതെ വിടുകയായിരുന്നു.

Eng­lish summary;Life sen­tence for the accused in the Cheemeni Jana­ki teacher mur­der case

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.