ഉക്രെയ്നിലെ മരിയുപോളിൽ കോളറ വ്യാപനം രൂക്ഷം. മൃതദേഹങ്ങൾ കൂടി കിടന്ന് പ്രദേശത്തെ കിണറുകളെല്ലാം മലിനമായിരിക്കയാണ്.
റഷ്യൻ ഉപരോധത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ശുചിത്വ സംവിധാനങ്ങൾ തകർന്നെന്നും തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട മൃതദേഹങ്ങൾ ചീഞ്ഞഴുകി പരിസരങ്ങൾ മലിനമായെന്നും മരിയുപോൾ മേയർ വാഡിം ബോയ്ചെങ്കോ പറഞ്ഞു.
മരിയുപോളിലെ 20,000ത്തോളം ജനങ്ങളെ ബാധിച്ച യുദ്ധത്തോടൊപ്പം ഇത്തരത്തിൽ മാരകമായ രോഗങ്ങൾ കൂടി ഉണ്ടായാൽ അത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും മേയർ മുന്നറിയിപ്പ് നൽകി.
രാജ്യത്ത് മാരക രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് തടയാൻ കൂടുതൽ മാനുഷിക പിന്തുണ നൽകണമെന്ന് പാശ്ചാത്യ രാജ്യങ്ങളോട് അഭ്യർത്ഥിച്ചിരിക്കുകയാണ് ഉക്രെയ്ൻ. കിഴക്കൻ മേഖലകൾ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ രൂക്ഷമായതോടെ കൂടുതൽ ആയുധങ്ങൾ നൽകി സഹായിക്കണമെന്നും ഉക്രെയ്ൻ പറഞ്ഞു.
English summary;Outbreaks of cholera in mariyupol
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.