ഓണ്‍ലൈനുകളില്‍ പാസ്വേഡുകള് സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഉപയോഗിച്ചുവന്നിരുന്ന ‘ലാസ്റ്റ്പാസ്’ ഹാക്ക് ചെയ്തു.
ആഗോളതലത്തില്‍ 33 ദശലക്ഷത്തിലധികം ആളുകള്‍ ലാസ്റ്റ്പാസ് ഉപയോഗിച്ചു വരുന്നുണ്ട്. ഒരു ഹാക്കർ ലാസ്റ്റ്പാസ് സെര്‍വറുകളില്‍ കടന്നുകയറി സോഴ്സ് കോഡും ഉടമസ്ഥാവകാശ വിവരങ്ങളുമടക്കം മോഷ്ടിച്ചതായി ട്വിറ്ററില്‍ ലാസ്റ്റ്പാസ് പറഞ്ഞു. അതേസമയം ഏതെങ്കിലും ഉപഭോക്താവിന്റെ പാസ്വേര്ഡ് ചോര്‍ത്തിയതായി വിശ്വസിക്കുന്നില്ലെന്നും കമ്പനി അറിയിച്ചു.
ലാസ്റ്റ്പാസ് വികസിപ്പിക്കുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനും ജീവനക്കാർ ഉപയോഗിക്കുന്ന സോഫ്റ്റ്വേറിലാണ് ഹാക്കര്‍ കടന്നുകൂടിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പാസ്വേഡ് വോള്‍ട്ടുകളിലേക്ക് കടന്നുകയറാനായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
ലോകത്തെ ഏറ്റവും ജനപ്രിയമായ പാസ്വേഡ് മാനേജര്‍ സോഫ്റ്റ്വേറുകളിലൊന്നാണ് ലാസ്റ്റ്പാസ്.
English Summary: 33 million passwords leaked
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.