സിക്കിമില്‍ വാഹനാപകടത്തില്‍ മലയാളിയടക്കം 16 സൈനികര്‍ കൊല്ലപ്പെട്ടു. നാല് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആകാശമാര്‍ഗം ആശുപത്രിയില്‍ എത്തിച്ചു. പാലക്കാട് മാത്തൂർ ചെങ്ങണിയൂർ കാവ് സ്വദേശി വൈശാഖ് (26) ആണ് മരിച്ച മലയാളി. ചൈനയുമായും ഭൂട്ടാനുമായും അതിർത്തി പങ്കിടുന്ന നോർത്ത് സിക്കിം മേഖലയിലെ സെമ എന്ന സ്ഥലത്ത് വെള്ളിയാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം.
ചാറ്റെനില്‍ നിന്ന് ഥാങ്ങുവിലേക്ക് പോയ സൈനിക വാഹന വ്യൂഹത്തില്‍ ഉള്‍പ്പെട്ട ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. വലിയ വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം മലയിടുക്കിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ വാഹനം പൂര്‍ണമായി തകര്‍ന്നു. മരിച്ചവരില്‍ മൂന്ന് പേര്‍ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍മാരാണ്. ചെങ്ങണിയൂർക്കാവ് സ്വദേശി സഹദേവന്റെ മകനാണ് വൈശാഖ്. 221 റജിമെന്റിൽ നായക് ആയിരുന്ന വൈശാഖ് നാലുവർഷം മുമ്പാണ് സൈന്യത്തിൽ ചേർന്നത്. ഒക്ടോബറിലാണ് ഒരു മാസത്തെ ലീവ് കഴിഞ്ഞ് മടങ്ങിയത്. സംഭവത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ തുടങ്ങിയവര്‍ ദുഃഖം രേഖപ്പെടുത്തി.
English Summary: 16 jawans killed as Army truck falls into gorge in Sikkim
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.