26 December 2025, Friday

Related news

December 22, 2025
December 16, 2025
November 27, 2025
November 25, 2025
November 19, 2025
November 16, 2025
November 14, 2025
November 11, 2025
November 10, 2025
November 8, 2025

ആർഎസ്എസുമായി രഹസ്യ ചർച്ച ; സ്ഥിരീകരിച്ച് ജമാഅത്തെ ഇസ്ലാമി

Janayugom Webdesk
കോഴിക്കോട്
February 14, 2023 11:11 pm

ആർഎസ്എസുമായി രഹസ്യ ചർച്ച നടത്തിയ കാര്യം സമ്മതിച്ച് ജമാ അത്തെ ഇസ്ലാമി. നടന്നത് പ്രാഥമിക ചർച്ചയാണെന്നും ഇനിയും തുടരുമെന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദ് ജനറൽ സെക്രട്ടറിയും മുൻ കേരള അമീറുമായ ടി ആരിഫലി പറഞ്ഞു. ജനുവരി 14ന് ന്യൂഡൽഹിയിലായിരുന്നു ചർച്ച. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ചർച്ച നടത്തിയകാര്യം ആരിഫലി സ്ഥിരീകരിച്ചത്.
ചർച്ചയിൽ ജമാഅത്തെ ഇസ്ലാമിക്ക് പുറമെ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് നേതാക്കളും ദയൂബന്ദ് ദാറുൽ ഉലൂമിലെ പണ്ഡിതരും പങ്കെടുത്തത് വാർത്തയായിരുന്നു. അഖിലേന്ത്യാ നേതൃത്വമാണ് ചർച്ചയിൽ പങ്കെടുക്കാമെന്ന തീരുമാനമെടുത്തത്.

ആർഎസ്എസുമായി ചർച്ച നടത്തുന്ന കാര്യം താഴെത്തട്ടിലെ അണികളെ ഉൾപ്പെടെ അറിയിച്ചിരുന്നുവെന്നും ആരിഫലി വെളിപ്പെടുത്തി. കേന്ദ്ര സർക്കാരിനെ നയിക്കുന്ന ഒരു സംഘടനയുമായി ചർച്ച നടത്തരുതെന്ന നിലപാട് സ്വീകരിക്കുന്നത് ബുദ്ധിപരമല്ല. സമൂഹത്തിലെ ഏതെങ്കിലും വിഭാഗവുമായി ഇടപഴകുന്നതിൽ യാതൊരു പ്രതിബന്ധവും ഉണ്ടാവരുതെന്ന നിലപാടാണ് ജമാഅത്തെ ഇസ്ലാമിക്കുള്ളത്. കാശി, മഥുര മസ്ജിദ് വിഷയങ്ങളാണ് ചർച്ചയിൽ ആർഎസ്എസ് പ്രധാനമായും ഉന്നയിച്ചത്. വിശ്വാസത്തിന്റെ പ്രശ്നമാണെന്നായിരുന്നു ആർഎസ്എസ് വ്യക്തമാക്കിയത്. എന്നാൽ ഇക്കാര്യത്തിൽ തങ്ങൾക്ക് അഭിപ്രായം പറയാൻ സാധിക്കില്ലെന്ന് മറുപടി നൽകി.

ആർഎസ്എസുമായി ഒരു തരത്തിലുള്ള ഒത്തുതീർപ്പ് ചർച്ചകൾക്കും ജമാഅത്തെ ഇസ്ലാമിക്ക് താല്പര്യമില്ലെന്നും ആരിഫലി അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ജാമിയ മിലിയ സർവകലാശാലാ മുൻ വൈസ് ചാൻസലറും മുൻ ഡൽഹി ലഫ്റ്റനന്റ് ഗവർണറുമായ നജീബ് ജങിന്റെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ ദേശീയ സെക്രട്ടറി മലിക് മുഅ്തസിം ഖാനാണ് ജമാഅത്തെ ഇസ്ലാമിയെ പ്രതിനിധീകരിച്ചത്. ആർഎസ്എസ് പക്ഷത്ത് നിന്ന് മുതിർന്ന നേതാവ് ഇന്ദ്രേഷ് കുമാർ, രാം ലാൽ, കൃഷ്ണഗോപാൽ എന്നിവരും പങ്കെടുത്തു.

Eng­lish Sum­ma­ry: rss jamaat e isla­mi discussion
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.