18 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 11, 2024
September 10, 2024
September 1, 2024
May 29, 2024
May 2, 2024
March 24, 2024
February 23, 2024
December 12, 2023
September 29, 2023
September 28, 2023

കേരളത്തിലെ ആദ്യത്തെ വനിതാ സ്രാങ്കായി സന്ധ്യ

ഡാലിയ ജേക്കബ്
February 15, 2023 9:30 am

പുരുഷന്മാർ മാത്രം കൈകാര്യം ചെയ്തിരുന്ന മേഖല­യിലേക്ക് ഒരു വനിത കൂടി എ­ത്തിയിരിക്കുകയാണ്. സം­­സ്ഥാ­ന­­ത്താദ്യമായി സ്രാങ്ക് ലൈസ­ൻസ് നേടിയ വനിതയെന്ന ബഹുമതി ചേർത്ത­ല പെരു­മ്പളം സ്വദേശി­നിയായ സന്ധ്യ സ്വന്തമാക്കി. ബോട്ടുകൾ, ബാർ­ജുകൾ, മറ്റു ജ­ലവാഹനങ്ങൾ എന്നിവ ഓടിക്കാ­നുള്ള സർട്ടി­ഫി­ക്കറ്റാണു പെരുമ്പ­ളം തുരു­ത്തേൽ എസ് സന്ധ്യ (44) നേടിയത്.
കേരള ഇൻലാൻ­ഡ് വെസൽ (കെഐവി) റൂൾ‑2010 പ്രകാരം നടന്ന സ്രാങ്ക് പരീക്ഷ­യിൽ സന്ധ്യ ജയിച്ചു. ബാർജ്, മ­ത്സ്യബന്ധന വെസൽ തുട­ങ്ങിയ ജലവാ­ഹനങ്ങളിൽ ജോ­ലി ചെയ്യുന്നതിനു കെഐവി സ്രാങ്ക് ലൈ സൻസ് വേണം. ബോട്ടിലെ പരിശീലനത്തി­നു­ശേഷം നടന്ന എഴുത്തു­പരീ­ക്ഷയി­ലും ജയിച്ചതോടെയാണ് സ്രാങ്ക് ലൈസൻസ് ലഭിച്ചത്. ലാസ്കർ ലൈസൻസ് നേടി കുറഞ്ഞതു രണ്ടുവർഷം ജോലി ചെയ്താലേ സ്രാങ്ക് ലൈസ­ൻ­സിന് അപേക്ഷി­ക്കാൻ കഴിയൂ. സ്റ്റിയറിങ് തിരിക്ക­ൽ, ബോട്ട് ഓടിക്കൽ ഉൾപ്പെടെ മുഴുവൻ നിയന്ത്രണത്തിനും ചുമത­ല­പ്പെ­ട്ട­യാളാണ് സ്രാങ്ക്. 

തേവര, നെട്ടൂർ, ‍ ആലപ്പുഴ തൈക്കാ­ട്ടു­ശേരി ഭാഗങ്ങളിൽ പുരവഞ്ചിയു­ൾ­പ്പെടെ ഓടിച്ച് പ­രിചയമുണ്ട് സന്ധ്യക്ക്. വി­ഴിഞ്ഞം, തിരു­വനന്തപുരം, കൊ­ല്ലം, കൊടു­ങ്ങല്ലൂർ, ആലപ്പുഴ തുടങ്ങിയ പോ­ർട്ടുകളിൽ പരീക്ഷ നടത്തുന്നുണ്ട്.
ആലപ്പുഴ പോർട്ട് ഓഫിസിൽനിന്നാണ് സർ­ട്ടി­ഫിക്കറ്റ് ലഭിച്ചത്. 226 എച്ച്പി വരെയുള്ള ജല­യാ­നങ്ങൾ ഇനി സന്ധ്യക്ക് ക­ൈ­കാര്യം ചെ­യ്യാം. ബോട്ട് മാസ്റ്റർ, ലാസ്കർ തുടങ്ങിയ പ­രീക്ഷ­കളിൽ മുമ്പ­ത്തെ­ക്കാൾ കൂടുതൽ വനിതകൾ എ­ത്തുന്നുണ്ട്. ആര് ജോ­ലി­ക്ക് വിളിച്ചാലും തന്റെ സേ­വ­നം ഉറപ്പാക്കും എന്ന് സന്ധ്യ പറഞ്ഞു. വൈ­ക്കം സ്വദേശി­ക­ളായ പരേത­രായ സോമന്റെയും സുലഭയു­ടെയും മകളണ് സന്ധ്യ. ഭർത്താ­വ്: അങ്കമാലി ഫുഡ് കോർപ­റേഷൻ ഗോഡൗ­ണി­ലെ കയറ്റി­റ­ക്കു തൊഴിലാളി മണി. മക്കൾ: ഹരിലക്ഷ്മി, ഹരികൃഷ്ണ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.