
ക്ഷേത്രച്ചുവരിൽ നിറങ്ങൾ കൊണ്ട് വിസ്മയം തീർത്ത് അഞ്ച് യുവതികള്‍. വടകര കാർത്തികപ്പള്ളിയിലെ മണ്ണമ്പ്രത്ത് ദേവീക്ഷേത്രത്തിന്റെ മുഖപ്പിലാണ് യുവതികള്‍ പുതുചരിത്രം രചിച്ചത്. പൊതുവെ സ്ത്രീകള്‍ ഏറ്റടുക്കാന്‍ തയ്യാറാവാത്ത ക്ഷേത്രത്തിന്റെ മുഖപ്പ് വരയ്ക്കുക എന്ന ഉത്തരവാദിത്തമാണ് ഇവർ സന്തോഷത്തോടെ ഏറ്റെടുത്തത്. ക്ഷേത്രത്തിന്റെ മുഖപ്പ് വരയ്ക്കാമോ എന്ന ക്ഷേത്രം ഭാരവാഹികളുടെ ചോദ്യം ആദ്യം വെല്ലുവിളിയായിരുന്നെങ്കിലും പതറാതെ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നുവെന്ന് വടകര സ്വദേശിയായ അമ്പിളി രാജീവ് വ്യക്തമാക്കി.
കൂട്ടുകാരിയും ചിത്രകാരിയുമായ രജിതാ രാധാകൃഷ്ണനും പിന്തുണയുമായി ഒപ്പം ചേർന്നു. ചിത്രമെഴുത്തിന് കൂട്ടായി തലശ്ശേരി സ്കൂൾ ഓഫ് ആർട്സ് വിദ്യാർത്ഥികളായ അനശ്വരയും, സ്വാതിയും, ഹരിതയുമുണ്ടായിരുന്നു. സ്ത്രീകൾ ചിത്രം വരയ്ക്കാന്‍ തയ്യാറാണെങ്കിൽ അവർ ചെയ്യട്ടെ എന്ന് ക്ഷേത്ര കമ്മിറ്റി തീരുമാനമെടുക്കുകയായിരുന്നു. കൊത്തുപണിയിൽ ചിത്രങ്ങൾ വരച്ച് അക്രിലിക് പെയിന്റ് ചെയ്താണ് അമ്പലത്തിന്റെ മുഖപ്പ് സുന്ദരമാക്കി തീർക്കുന്നത്. ചുമരിലെയും സീലിങ്ങിലെയും ചിത്രം ആരെയും ആകർഷിക്കും. ക്ഷേത്ര വിശ്വാസവും ആചാരങ്ങളും സംവദിക്കുന്നതാണ് ചിത്രങ്ങൾ. 20 ദിവസം കൊണ്ടാണ് ചിത്ര പണികൾ പൂർത്തീകരിച്ചത്. ചിത്രത്തിന് പ്രചാരം ലഭിച്ചതോടെ മറ്റു ക്ഷേത്ര കമ്മിറ്റികളും ഇവരെ മ്യൂറൽ പെയിന്റിങ്ങിനായി സമീപിച്ചിട്ടുണ്ട്.
English Summary;Young women painting on the temple walls
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.