
അരിപ്പത്തിരി കച്ചവടക്കാരന്റെ അക്കൗണ്ട് മരവിപ്പിച്ചത് ഫെഡറൽ ബാങ്ക് പിൻവലിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ഇസ്മായിലിന് ഇനിമുതൽ പണമിടപാട് നടത്താൻ കഴിയും. നടപടി ഗുജറാത്ത് പൊലീസിൽ നിന്നുള്ള നിരദേശ പ്രകാരമെന്ന് ബാങ്ക് അറിയിച്ചു. ബാങ്ക് ആസ്ഥാനത്തെ ഉദ്യോഗസ്ഥർ ഗുജറാത്ത് പൊലീസുമായി നേരിട്ട് ചർച്ച നടത്തിയിരുന്നു.
പൊലീസിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. തുടർന്ന് അക്കൗണ്ട് മരവിപ്പിച്ചത് റദ്ദാക്കാൻ പൊലീസ് ഇമെയിൽ അയക്കുകയായിരുന്നു. ഒരു യുവതി ഗുഗിൾ പേ വഴി അയച്ച 300 രൂപയുടെ പേരിലായിരുന്നു അക്കൗണ്ട് മരവിപ്പിച്ചത്.
അരിപ്പത്തിരി വിറ്റ് കിട്ടിയ 300 രൂപ കാരണം ജീവിതം വഴിമുട്ടി ഇസ്മയിൽ
ഇസ്മായിലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ ജനയുഗം വാര്‍ത്ത കൊടുത്തിരുന്നു. നിരവധിപേരാണ് വാര്‍ത്തകളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നത്.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.