സിഗററ്റ് വലിക്കുന്നവരുടെ നാവില്‍ പച്ചനിറത്തിലുള്ള രോമവളര്‍ച്ചയ്ക്ക് സാധ്യതയുള്ളതായി കണ്ടെത്തലുകള്‍. അമേരിക്കയിലെ ഒഹയോ സ്വദേശിയായ മധ്യവയസ്കന്റെ നാവില്‍ കണ്ടെത്തിയ പച്ചനിറത്തിലുള്ള രോമവളര്‍ച്ചയെ അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനങ്ങളിലാണ് ഡോക്ടര്‍മാര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്.
ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനാണ് അപൂര്‍വ രോഗാവസ്ഥയെ കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്ക് മുമ്പ് നാവില്‍ നിറവ്യത്യാസം കണ്ടതോടെ 64കാരന് ഡോക്ടറെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. സിഗററ്റിനുപുറമെ മയക്കുമരുന്നും ഇയാള്‍ ഉപയോഗിച്ചിരുന്നു. രോമവളര്‍ച്ചയില്‍ മയക്കുമരുന്നിന്റെ പങ്കും ഡോക്ടര്‍മാരുടെ സംഘം അന്വേഷിച്ചുവരുന്നുണ്ട്.
നാക്കില്‍ അസ്വാഭാവികമായി ചര്‍മത്തിന്റെ ഒരു പാളി രൂപപ്പെട്ടിട്ടുണ്ട്. ഇതിലാണ് രോമവളര്ച്ചയുണ്ടായിരിക്കുന്നത്. അതേസമയം ചില മൗത്ത് വാഷുകളും ഭക്ഷ്യവസ്തുക്കള്‍ പോലും രോമവളര്‍ച്ച പോലുള്ള അവസ്ഥയ്ക്ക് കാരണമാകാമെന്നും അമേരിക്കന്‍ അക്കാഡമി ഓഫ് ഓറല്‍ മെഡിസിന് പറയുന്നു. ബ്രൗണ്‍, പച്ച, പിങ്ക് നിറങ്ങളില്‍ രോമവളര്‍ച്ചയും ചില സമയങ്ങളിലുണ്ടാകാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അവശിഷ്ടങ്ങളും ബാക്ടീരിയകളും അടിഞ്ഞുകൂടുന്നത് കാരണം ഫിലിഫോം പാപ്പില്ലകൾ — രുചി മുകുളങ്ങൾ അടങ്ങിയ ചെറിയ കോണാകൃതിയിലുള്ള പ്രോട്രഷനുകൾ — വലുതാകുകയും നിറം മാറുകയും ചെയ്യുമ്പോഴും ഇത്തരത്തിലുള്ള രോമവളര്ച്ചകളുണ്ടാകാമെന്നും വിലയിരുത്തലുകള്‍ പറയുന്നു. മോണയിലെ അണുബാധയ്ക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നയാളാണ് ഇയാള്‍. ഇതിന്റെ സ്വാധീനംകൂടി പരിശോധിക്കാനിരിക്കുകയാണ് അധികൃതര്‍. ആൻറിബയോട്ടിക്കുകൾ കഴിക്കുന്നത്, ബാക്ടീരിയകളുടെ എണ്ണത്തിലും തരത്തിലും മാറ്റം വരുത്തുകയും അവയെ എൻവലപ്പ് സീലറിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നതിലൂടെ വായയുടെ സൂക്ഷ്മജീവികളുടെ സന്തുലിതാവസ്ഥയെ തകർക്കും. ഇതും രോമവളര്‍ച്ചയ്ക്ക് കാരണമാകാം. എന്തായാലും ദിവസം നാലുനേരമെങ്കിലും നാക്ക് വൃത്തിയാക്കാന്‍ ഇയാളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഡോക്ടര്‍.
English Summary: Green hair growth on the tongue: Doctors warn smokers
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.