26 January 2026, Monday

Related news

January 26, 2026
January 7, 2026
December 31, 2025
December 27, 2025
December 26, 2025
December 24, 2025
December 16, 2025
November 30, 2025
November 26, 2025
November 23, 2025

രാജസ്ഥാന്‍ ഹൈക്കോടതിക്ക് വിമര്‍ശനം; മതവും ജാതിയും വിധിന്യായത്തില്‍ വേണ്ട: സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
October 12, 2023 9:27 pm

കോടതി വിധിന്യായത്തില്‍ ഹര്‍ജിക്കാരുടെയും പ്രതികളുടെയും മതമോ ജാതിയോ പരാമര്‍ശിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. ബലാത്സംഗക്കേസില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കെവെയാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.
ജസ്റ്റിസ് അഭയ് എസ് ഓഖ, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് രാജസ്ഥാന്‍ ഹൈക്കോടതിക്കും വിചാരണ കോടതി വിധിക്കുമെതിരെ രംഗത്തുവന്നത്. ബലാത്സംഗക്കേസിലെ പ്രതിക്ക് ശിക്ഷായിളവ് നല്‍കിയ ഹൈക്കോടതി വിധിയിലും വിചാരണക്കോടതി വിധിയിലും പ്രതിയുടെ മതവും ജാതിയും ഉള്‍പ്പെടുത്തിയത് ഗുരുതരമായ വീഴ്ചയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. 

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യക്തിയുടെ ജാതിയോ മതമോ കോടതികള്‍ ഒരുകാരണവശാലും പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. ബലാത്സംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഗൗതം എന്ന യുവാവിന് ആദ്യം വിചാരണക്കോടതി ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. എന്നാല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച വേളയില്‍ അത് 12 വര്‍ഷമായി ഇളവ് ചെയ്തു. ശിക്ഷാ കാലാവധി കുറച്ച വിധിയിലാണ് പ്രതി പട്ടികജാതിയില്‍പ്പെട്ട വ്യക്തിയാണെന്നും സ്ഥിരം കുറ്റവാളിയാണെന്നും രേഖപ്പെടുത്തിയിരുന്നത്. 

വിചിത്രമായ ഇത്തരം കാര്യങ്ങള്‍ എങ്ങനെയാണ് വിധിന്യായത്തില്‍ കടന്ന് വരുന്നതെന്ന് സുപ്രീം കോടതി ആരാഞ്ഞു. പ്രതിയുടെ സാമ്പത്തിക പശ്ചാത്തലം — കുടുംബത്തിന്റെ അവസ്ഥ ഒന്നും പരിഗണിക്കാന്‍ പാടില്ല. പ്രതിക്ക് 22 വയസ് മാത്രമെ പ്രായമുള്ളു എന്നുള്ളത് കുറ്റകൃത്യത്തിന്റെ തീവ്രത കുറയ്ക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ശിക്ഷാ കാലാവധി കുറച്ച തീരുമാനം റദ്ദാക്കി. 

Eng­lish Summary:Criticism of Rajasthan High Court; Reli­gion and caste not in judg­ment: Supreme Court

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.