19 May 2024, Sunday

Related news

May 18, 2024
May 18, 2024
May 12, 2024
April 22, 2024
April 14, 2024
April 3, 2024
March 26, 2024
March 10, 2024
March 10, 2024
March 8, 2024

മകനെ കൊ ലപ്പെടുത്തി ബാഗിലാക്കിയ സംഭവം: യുവതിയെ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി

Janayugom Webdesk
പനാജി
January 13, 2024 8:50 pm

നാല് വയസുകാരൻ മകനെ കൊലപ്പെടുത്തിയ സ്റ്റാർട്ടപ് സിഇഒ സുചന സേത്തിനെ നോർത്ത് ഗോവയിലെ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഹോട്ടലില്‍ മൂന്ന് മണിക്കൂർ തെളിവെടുപ്പ് നീണ്ടു. കൊലപാതകരംഗം സുചന പുനരാവിഷ്കരിച്ചു. അതേസമയം, കൺമഷി ഉപയോഗിച്ച് സൂചന എഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തതായാണ് വിവരം.

‘‘കോടതി മകനെ ഭർത്താവിന് കൈമാറാൻ നിർബന്ധിക്കുന്നു. ഇത് താങ്ങാനാവില്ല. ഭർത്താവ് അക്രമകാരിയാണ്. മോശം കാര്യങ്ങൾ മകനെ പഠിപ്പിച്ചു. ഒരു ദിവസത്തേക്ക് പോലും മകനെ അയാൾക്ക് നൽകാൻ കഴിയില്ല’’ എന്നാണ് കത്തിലുള്ളത്. മലയാളിയായ ഭർത്താവിനെതിരെ നേരത്തേ സുചന ഗാർഹിക പീഡന പരാതി നൽകിയിരുന്നു. കുട്ടിയേയും തന്നെയും ഭർത്താവ് ശാരീരികമായി പീഡിപ്പിക്കുന്നു എന്നായിരുന്നു പരാതി. ഈ മാസം 29ന് ഇവരുടെ വിവാഹമോചന കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് കുട്ടിയെ സൂചന കൊലപ്പെടുത്തിയത്. 

കുട്ടിക്ക്‌ ഉയർന്ന ഡോസിൽ കഫ് സിറപ്പ് നൽകിയ ശേഷം ശ്വാസംമുട്ടിച്ച് കൊന്നെന്നാന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നരമാസമായി കുട്ടിയെ കാണാൻ സുചന അനുവദിച്ചിട്ടില്ലെന്ന അരോപണവുമായി ഭർത്താവും രംഗത്തെത്തി.

Eng­lish Sum­ma­ry; The inci­dent where her son was killed and bagged: The woman was tak­en to a hotel and the evi­dence was collected
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.