22 January 2026, Thursday

Related news

January 21, 2026
January 12, 2026
December 28, 2025
December 27, 2025
December 24, 2025
December 20, 2025
December 19, 2025
December 1, 2025
November 28, 2025
November 26, 2025

അസമില്‍ ആധാര്‍ എടുക്കാന്‍ കഴിയാത്ത 27ലക്ഷം ആളുകളെ സഹായിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ

Janayugom Webdesk
ന്യൂഡല്‍ഹി
February 13, 2024 12:16 pm

ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) അപ്ഡേറ്റ് ചെയ്യുന്നതിനിടെ ബയോമെട്രിക് പൂട്ടിയതിനെ തുടര്‍ന്ന് ആധാര്‍ കാര്‍ഡ് എടുക്കാന്‍ കഴിയാത്ത 27ലക്ഷം ആളുകളെ സഹായിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്ന് അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ അറിയിച്ചു.സംസ്ഥാന അസംബ്ലിയിൽ കോൺഗ്രസ് എംഎൽഎ കമലാഖ്യ ഡേ പുർകയസ്തയുടെ ചോദ്യത്തിന് മറുപടിയായി, കേന്ദ്രവുമായുള്ള കൂടിയാലോചനകളിൽ നിന്ന് എന്തെങ്കിലും അനുകൂല നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

എന്നാൽ പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയെ സമീപിക്കേണ്ട സാഹചര്യമാണ് ഉണ്ടാകുന്നത് .അനുകൂലമായ നടപടികള്‍ എന്തെങ്കിലും ഉടൻ സംഭവിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറയുന്നു. എന്നാൽ സുപ്രീം കോടതിയുടെ ഉത്തരവുകൾക്ക് വിരുദ്ധമായി ഞങ്ങൾക്ക് പോകാൻ കഴിയില്ല,ഇന്ത്യൻ രജിസ്ട്രാർ ജനറൽ ഇതുവരെ എൻആർസിയെ അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു

2019 ആഗസ്റ്റില്‍ സമ്പൂർണ്ണ കരട് പ്രസിദ്ധീകരിച്ചതു മുതൽ അനിശ്ചിതത്വം തുടരുകയാണ്. അതിനുശേഷം സുപ്രീംകോടതി നിരീക്ഷണത്തിലുമാണ് സുപ്രീം കോടതിയുടെ ഉത്തരവിനെത്തുടർന്ന്, എൻആർസിക്കായി അപേക്ഷിച്ച 3.3 കോടിയോളം പേരുടെ രേഖകൾ പ്രോസസ്സ് ചെയ്യുമ്പോൾ 27 ലക്ഷം പേരുടെ ബയോമെട്രിക്സ് ശേഖരിച്ചു. ഈ 27 ലക്ഷത്തിൽ 19.06 ലക്ഷം പേരുടെ പേരുകൾ എൻആർസിയുടെ സമ്പൂർണ ഡ്രാഫ്റ്റിൽ നിന്ന് ഒഴിവാക്കിയെങ്കിലും പൗരത്വ പട്ടികയിൽ ഇടം നേടിയ ബാക്കിയുള്ള 7.94 ലക്ഷം പേരുടെ ബയോമെട്രിക്സ് മരവിപ്പിച്ചിരിക്കുകയാണ്എൻആർസിയുടെ വിജ്ഞാപനം കേന്ദ്രം പരിഗണിക്കുകയും ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്നതായും മുഖ്യമന്ത്രി പറയുന്നു.ഈ അനിശ്ചിതത്വം കാരണം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.

ആധാർ ലഭ്യമല്ലാത്തതിനാൽ, ഇവര്‍ക്ക് ജോലിയ്‌ക്കോ റേഷൻ കാർഡിനോ അപേക്ഷിക്കാൻ കഴിയുന്നില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ ശ്രീ പുർകയസ്ത പറയുന്നു.2019‑ൽ, പട്ടിക പുതുക്കിയ ശേഷം എൻആർസിയിൽ ഉൾപ്പെടുന്ന ആളുകൾക്ക് അവരുടെ ആധാർ കാർഡ് ലഭിക്കുമെന്നും നിരസിച്ച പട്ടികയിലുള്ളവർ എൻആർസിയിൽ ഉൾപ്പെടുത്തുന്നതിന് വീണ്ടും അപേക്ഷിക്കേണ്ടിവരുമെന്നും സുപ്രീം കോടതി പറഞ്ഞു. പേരുകൾ ഉൾപ്പെടുത്തിയാൽ അവർ ആധാർ കാർഡിന് അർഹരാകും.

Eng­lish Summary:
Assam Chief Min­is­ter Himan­ta Biswashar­ma said that steps are being tak­en to help 27 lakh peo­ple who can­not take Aadhaar

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.