19 January 2026, Monday

Related news

January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

മികച്ച നേട്ടവുമായി കേരളം ആസ്ഥാനമായ സ്വകാര്യ ബാങ്കുകൾ

സ്വന്തം ലേഖകൻ
കൊച്ചി
February 13, 2024 8:25 pm

സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ പ്രധാന മേഖലകളിലെല്ലാം മികച്ച പ്രകടനത്തോടെ കേരളം ആസ്ഥാനമായ സ്വകാര്യ ബാങ്കുകൾ വൻ നേട്ടമുണ്ടാക്കി. ഇക്കാലയളവിൽ ലാഭത്തിലും നിക്ഷേപത്തിലും വായ്പാ വിതരണത്തിലും നേട്ടങ്ങളുണ്ടാക്കിയതിനൊപ്പം കിട്ടാക്കടങ്ങൾ കുറയ്ക്കാനും ബാങ്കുകൾക്ക് കഴിഞ്ഞു. ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സി എസ് ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവ ചേർന്ന് 1564 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. മുൻവർഷം ഇതേകാലയളവിൽ ബാങ്കുകളുടെ ലാഭം 1084 കോടി രൂപയായിരുന്നു. 

ഫെഡറൽ ബാങ്കിന്റെ അറ്റാദായം 25.4 ശതമാനം ഉയർന്ന് 1006.74 കോടി രൂപയിലെത്തി. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായം 197 ശതമാനം ഉയർന്ന് 305.4 കോടി രൂപയിലെത്തി. സിഎസ്ബി ബാങ്കിന്റെ ലാഭം 150 കോടി രൂപയാണ്. അതേസമയം ചെറുബാങ്കായ ധനലക്ഷ്മി ബാങ്കിന്റെ അറ്റാദായം 86 ശതമാനം കുറഞ്ഞ് മൂന്ന് കോടി രൂപയിലെത്തി. ബാങ്കുകളുടെ പലിശ വരുമാനത്തിലുണ്ടായ വർധനയാണ് മികച്ച നേട്ടത്തിന് സഹായിച്ചത്. ഫെഡറൽ ബാങ്കിന്റെ പലിശ വരുമാനം ഡിസംബർ പാദത്തിൽ 8.5 ശതമാനം ഉയർന്ന് 2,123.4 കോടി രൂപയായി.സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പലിശ വരുമാനം 15 ശതമാനം ഉയർന്ന് 819 കോടി രൂപയിലെത്തി. സി എസ് ബി ബാങ്കിന്റെ പലിശ വരുമാനം 382 കോടി രൂപയായി ഉയർന്നു.

ധനലക്ഷ്മി ബാങ്കിന്റെ വരുമാനവും 308 കോടി രൂപയായി ഉയർന്നു. ഡിസംബർ 31 വരെയുള്ള കാലയളവിൽ സംസ്ഥാനത്തെ നാല് ബാങ്കുകളിലായി 3.76 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണുള്ളത്. ഫെഡറൽ ബാങ്കിലെ നിക്ഷേപം 18.96 ശതമാനം ഉയർന്ന് 2.4 ലക്ഷം കോടി രൂപയിലെത്തി.
സൗത്ത് ഇന്ത്യ, ബാങ്കിലെ നിക്ഷേപം 95,088 കോടി രൂപയാണ്. ബാങ്കിന്റെ പ്രവാസി നിക്ഷേപം ഇക്കാലയളവിൽ 1,272 കോടി രൂപ വർധിച്ച് 29,236 കോടി രൂപയായി. സിഎസ്ബി ബാങ്കിന്റെ മൊത്തം നിക്ഷേപം 27,345 കോടി രൂപയാണ്.

Eng­lish Summary:Kerala based pri­vate banks with bet­ter performance
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.