വയനാട്, മുണ്ടക്കൈ, ചൂരൽമല, എന്നിവടങ്ങളിൽ ഉണ്ടായ ദുരത്തത്തിൽ പെട്ടവരെ സഹായിക്കാൻ നാലര വയസുകാരൻ കുടുക്കയിലെ സമ്പാദ്യം കൈമാറി. ബുധനൂർ കടമ്പൂർ ഗിരിജ ഭവനത്തിൽ രബീഷ് ചന്ദ്രൻ, ഗ്രീഷ്മ ദമ്പതികളുടെ മകൻ നാലര വയസുകാരൻ ആരവ് കൃഷ്ണയുടെ കുടുക്കയിലെ സസമ്പാദ്യമാണ് വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുന്നതിന് മാന്നാർ എമർജൻസി റെസ്ക്യൂ ടീമിന് കൈമാറിയത്.
മാന്നാർ എമർജൻസി റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ വയനാടിനൊരു കൈത്താങ്ങ് എന്ന പേരിൽ അവശ്യസാധനങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ വഴി പ്രചരണം നടത്തിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ആരവ് കൃഷ്ണയുടെ മാതാപിതാക്കൾ മാന്നാർ എമർജൻസി റെസ്ക്യൂ ടീമിന്റെ ഫോൺ നമ്പറിൽ ബന്ധപ്പെട്ട് മകന്റെ സഹായം ഏറ്റുവാങ്ങണമെന്ന് അറിയിച്ചു. തുടർന്ന് സെക്രട്ടറി അൻഷാദ്, മാന്നാർ ജോയിന്റ് സെക്രട്ടറി ഫസൽ റഷീദ് എന്നിവർ ചേർന്ന് സമ്പാദ്യം എറ്റുവാങ്ങുകയായിരുന്നു.
English Summary: Wayanad Tragedy; A four-and-a-half-year-old boy also handed over the savings in the prison
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.