19 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 18, 2024
September 18, 2024
September 18, 2024
September 18, 2024
September 17, 2024
September 17, 2024
September 17, 2024
September 16, 2024
September 14, 2024
September 14, 2024

ജോലി വാഗ്ദാനം ചെയ്ത്‌ മനുഷ്യക്കടത്ത്; രണ്ട്‌ ഏഷ്യൻ യുവതികളെ രക്ഷപ്പെടുത്തി

Janayugom Webdesk
മനാമ
September 8, 2024 5:33 pm

ബഹ്‌റൈനിൽ ജോലി വാഗ്ദാനം ചെയ്ത്‌ പറ്റിച്ച്‌ നൈറ്റ്‌ ക്ലബ്‌ നർത്തകരാക്കിയ രണ്ട് ഏഷ്യൻ യുവതികളെ പൊലീസ് രക്ഷപ്പെടുത്തി. 330 ദീനാർ ശമ്പളത്തിൽ റസ്റ്റോറന്റിലെ പരിചാരകയുടെ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ ബഹ്‌റൈനിലെത്തിച്ചത്. സാമ്പത്തിക പ്രയാസം നേരിടുന്ന യുവതികളെ ചൂഷണം ചെയ്താണ് നാട്ടുകാരിയായ സ്ത്രീ ഇവർക്ക്‌ ജോലി വാഗ്ദാനം ചെയ്തത്‌. ബഹറിനിലെത്തിയ ഇവരെ പ്രതിയായ യുവാവ് തന്റെ അപ്പാർട്മെന്റിലേക്ക് കൊണ്ടുപോവുകയും നിശാക്ലബിലെത്തിച്ച് രാത്രി ഒമ്പത് മുതൽ വെളുപ്പിന് നാലുവരെ നൃത്തം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു. ഇതിനെ എതിർത്തപ്പോൾ യുവാവ്‌ സ്ത്രീയെ മർദിക്കുകയായിരുന്നു. 

പിന്നീട്‌ പ്രതി യുവതിയെ വിവിധ ഹോട്ടലുകളിൽ കൊണ്ടുപോയി ദിവസവും മണിക്കൂറുകളോളം നൃത്തം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുകയും അതിനു ശേഷം പ്രതിയുടെ അപ്പാർട്മെന്റിൽ തടവിലാക്കും ചെയ്തു. കൂടാതെ ഇവരെ ശാരീരികമായി ഉപദ്രവിക്കുകയും ഇടപാടുകാരുമായി ഇടപഴകാൻ നിർബന്ധിക്കുകയും അതിന്‌ വിസമ്മതിച്ചപ്പോൾ ഉപദ്രവിക്കുമെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആരും അറിയാതെയിരിക്കാന്‍ പ്രതി യുവതിയുടെ ഫോൺ പിടിച്ചെടുത്തു. ജീവൻ നിലനിർത്താനുള്ള ഭക്ഷണം മാത്രമാണ് യുവതിക്ക് നൽകിയിരുന്നത്‌. കൂടാതെ ഇവരുടെ വേതനം പ്രതി കൈക്കലാക്കുകയും ചെയ്തു. രണ്ടാമത്തെ യുവതിയെയും നാട്ടുകാരിയായ സ്ത്രീയാണ്‌ ബഹറിനിൽ എത്തിച്ചത്‌. എന്നാൽ ഈ യുവതി പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്നാണ്‌ പ്രതിയെ പിടികൂടിയത്. ഹ്യൂമൻ ട്രാഫിക്കിങ് ആൻഡ് പബ്ലിക് മൊറാലിറ്റി പ്രൊട്ടക്ഷൻ ഡിപ്പാർട്മെന്റ് നടത്തിയ അന്വേഷണത്തിൽ രണ്ട് യുവതികളെയും ചൂഷണം ചെയ്തതായി കണ്ടെത്തി. പ്രതിയ്ക്ക്‌ അഞ്ചു വർഷത്തെ തടവും 2,000 ദീനാർ പിഴയും കോടതി വിധിച്ചു. തുടര്‍ന്ന് യുവതികളെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനുള്ള ചെലവും പ്രതി വഹിക്കാൻ കോടതി ഉത്തരവിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.