22 January 2026, Thursday

Related news

December 23, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 7, 2025

മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ: സിബിഐ ഓഫീസറായി വിളിച്ച് വയോധികയിൽ നിന്ന് തട്ടിയെടുത്തത് 1.65 കോടി

Janayugom Webdesk
കണ്ണൂർ
September 25, 2024 7:56 pm

സിബിഐ ഓഫീസറെന്ന വ്യാജേന എത്തിയ ഫോണ്‍ കോളിലൂടെ വയോധികയ്ക്ക് നഷ്ടമായത് 1.65 കാേടി രൂപ.
സിബിഐ ഓഫീസറാണ് വിളിക്കുന്നത്..നിങ്ങളുടെ പേരിൽ മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇങ്ങനെയായിരുന്നു ഫോൺ കോളിലെ സംഭാഷണം. ഈ മാസം ആദ്യം വാട്സാപ് വഴി ക്രെഡിറ്റ് കാർഡിന്‍റെ കസ്റ്റമർ കെയർ ഹെഡ് എന്ന് പറഞ്ഞാണ് 72 കാരിയെ തേടി ആദ്യം കോൾ എത്തിയത്. ക്രെഡിറ്റ് കാർഡിന്‍റെ കാലാവധി കഴിഞ്ഞെന്നും ഇതിന് 86,000 രൂപ അടയ്ക്കണമെന്നും പറഞ്ഞു. എന്നാൽ, ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ പണം ഒന്നും അടയ്ക്കാനില്ലെന്ന് മനസിലാക്കി. 

തുടർന്ന് രണ്ട് .ദിവസം കഴിഞ്ഞപ്പോൾ വെറൊരു നമ്പറിൽ നിന്ന് വാട്സാപ് വഴി സിബിഐ ഓഫീസർ ആണെന്ന് പരിചയപ്പെടുത്തി അടുത്ത ഫോൺ കോൾ എത്തുകയായിരുന്നു. മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നിങ്ങനെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കേസിൽ നിന്ന് ഒഴിവാക്കാൻ പണം ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ ഈ മാസം 11 മുതൽ 17 വരെ വിവിധ അക്കൗണ്ടുകളിൽ നിന്നായി 1,65,83,200 തട്ടിയെടുക്കുകയായിരുന്നു. അവർ ആവശ്യപ്പെട്ട പണം നൽകിയ ശേഷം പിന്നീട് ആ നമ്പറിൽ ബന്ധപ്പെടാൻ നോക്കിയപ്പോൾ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.