12 February 2026, Thursday

സിന്ധുവിനും ലക്ഷ്യക്കും കിരീടം

Janayugom Webdesk
ലഖ്നൗ
December 1, 2024 10:17 pm

സെയ്ദ് മോഡി അന്താരാഷ്ട്ര ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ആധിപത്യം. വനിതാ സിംഗിള്‍സില്‍ പി വി സിന്ധുവും പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്നും വനിതാ ഡബിള്‍സില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യവും കിരീടം നേടി. ചൈനയുടെ വു ലുവ് യുവിനെ ഫൈ­നലില്‍ തോല്പിച്ചാണ് സിന്ധു കിരീടം നേടിയത്. സ്കോര്‍: 21–14, 21–16. 2017, 2022 വര്‍ഷങ്ങളിലും സിന്ധു കിരീടം നേടിയിരുന്നു. 

ഫൈനലില്‍ സിംഗപ്പൂരിന്റെ ജിയ തെഹ്‌നെയാണ് ലക്ഷ്യ പരാജയപ്പെടുത്തിയത്. ലക്ഷ്യയുടെ കന്നി സെയ്ദ് മോഡി കിരീടമാണ്. സ്കോര്‍: 21–14, 21–16. വനിതാ ഡബിള്‍സില്‍ ട്രീസ- ഗായത്രി സഖ്യം ചൈനീസ് സഖ്യമായ ബാവോ ലിജിങ്- ലി ക്വിയാന്‍ സഖ്യത്തെയാണ് തോല്പിച്ചത്. നേരിട്ടുള്ള സെറ്റികള്‍ക്കാണ് ഇന്ത്യന്‍ സഖ്യത്തിന്റെ വിജയം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.