
കാളികാവിൽ കടുവയെ പിടികൂടാനുള്ള ദൗത്യത്തിനിടെ കുംകിയാന പാപ്പന് ഗുരുതരമായി പരിക്കേറ്റു. ദൗത്യത്തിന് ഉപയോഗിച്ച കുഞ്ചു എന്ന കുംകിയാനയാണ് പാപ്പാനായ ചന്തുവിനെ ആക്രമിച്ചത്. പാപ്പാന്റെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഉടൻ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് അദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.
മിംസ് ഹോസ്പിറ്റലിലെ ഡോക്ടർ അജ്മൽ നൽകിയ മെഡിക്കൽ ബുള്ളറ്റിൻ പ്രകാരം, പാപ്പാന്റെ കഴുത്തിന് മുൻവശത്താണ് പരിക്ക്. ആനയുടെ കൊമ്പു കൊണ്ടതാണ് പരിക്ക്. രക്തസ്രാവം നിയന്ത്രണവിധേയമാക്കിയ ശേഷം അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി. നാല് മണിക്കൂറിന് ശേഷം ശസ്ത്രക്രിയ ഉണ്ടാകുമെന്നും ഡോക്ടർ അറിയിച്ചു.കടുവയെ പിടികൂടാനുള്ള ദൗത്യം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.