
പാക് ഐസ്ഐ ഭീകരശ്യംഖലയ്ക്ക് കനത്ത തിരിച്ചടി നൽകി ഇന്ത്യ. കഴിഞ്ഞ ദിവസം അമൃത്സറിന് സമീപം നടന്ന ഗ്രനേഡ് ആക്രമണത്തിൽ ഉൾപ്പെട്ടതും പാക് ഐഎസ്ഐ പിന്തുണ്ണയുള്ളതുമായ തീവ്രവാദ ശൃഖലയെ പഞ്ചാബ് പൊലീസ് തകർത്തു.
ഇന്ത്യയിലെ നിരോധിത സംഘടനയായ ബാബർ ഖൽസ ഇൻറർനാഷണൽ,കൈകാര്യം ചെയ്യുന്നത് പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദിയായ ഹർവിന്ദർ സിംഗ് റിൻഡയുടെ നിർദേശപ്രകാരം, വിദേശത്തുള്ള മനീന്ദർ ബില്ല, മനു അഗ്വാൻ എന്നിവരാണെന്നും പൊലീസ് പറഞ്ഞു.
ജതിൻ കുമാർ എന്ന രോഹൻ, ബരീന്ദർ സിംഗ് എന്ന സാജൻ, രാഹുൽ മസിഹ്, എബ്രഹാം എന്ന രോഹിത്, സോഹിത്, സുനിൽ കുമാർ എന്നിവരാണ് പിടിയിലായതെന്ന് പഞ്ചാബ് പൊലീസ് പറഞ്ഞു. ഇതിൽ ജതിൻ കുമാർ പൊലീസുകാർക്ക് നേരെ വെടിയുതിർക്കുകയും വെടിവയ്പ്പിൽ പരിക്കേൽക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.