
മൂന്നര വയസുകാരിയെ പുഴയിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മയെ മൂഴുക്കുളം പാലത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ പ്രതിയുടെ മുഖം കാണിക്കാൻ ആവശ്യപ്പെട്ട് നാട്ടുകാർ ആക്രോശിച്ചു. പാലത്തിൻറെ മധ്യഭാഗത്ത് എത്തുന്നതിന് മുൻപാണ് കുഞ്ഞിനെ പുഴയിലേക്ക് എറിഞ്ഞതെന്ന് അമ്മ പൊലീസിന് മൊഴി നൽകി. പത്ത് മിനിറ്റ് നീണ്ട തെളിവെടുപ്പിന് ശേഷം പ്രതിടെ പൊലീസ് തിരികെ സ്റ്റേഷനിലേക്ക് കൊണ്ട്പോയി.
അതേസമയം വളരെ വൈകാരികമായാണ് നാട്ടുകാർ പോലീസിനോട് ഇടപെട്ടത്. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചവരടക്കം നൂറോളം പേർ സംഭവസ്ഥലത്ത് തടിച്ചുകൂടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.