7 December 2025, Sunday

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് വീട്, നാളെ തറക്കല്ലിടും

Janayugom Webdesk
തിരുവനന്തപുരം
June 18, 2025 8:49 am

അരുവിക്കര ചെറ്റച്ചൽ സമരഭൂമിയിലെ 18 കുടുംബങ്ങൾക്ക് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. ചെറ്റച്ചലിലെ ഭവനരഹിതരായ കുടുംബങ്ങൾക്ക് നിർമ്മിച്ചുനൽകുന്ന വീടുകളുടെ തറക്കല്ലിടൽ നാളെ വൈകിട്ട് നാലിന് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ മന്ത്രി ഒ ആർ കേളു നിർവഹിക്കും. ജി സ്റ്റീഫൻ എംഎൽഎ അധ്യക്ഷനാവും. അടൂർ പ്രകാശ് എംപി മുഖ്യാതിഥിയാവും. 

രണ്ട് പതിറ്റാണ്ട് സമരം ചെയ്ത് നേടിയ ഭൂമിയിൽ, തദ്ദേശീയ ജനതയുടെ സഹകരണ നിർമ്മാണ പ്രസ്ഥാനമായ കുളത്തൂപ്പുഴ ഗോത്രജീവിക സംഘമാണ് വീടുകൾ നിർമ്മിക്കുന്നത്. ഓരോ വീടിനും ആറ് ലക്ഷം രൂപ വീതം ചെലവിടും. 2022 ഓഗസ്റ്റ് 25നാണ് സമരം ഒത്തുതീർത്ത് 33 കുടുംബങ്ങൾക്ക് ഭൂമി അനുവദിച്ച് പട്ടയം ലഭ്യമാക്കിയത്. പ്രത്യേക അനുമതി നേടിയാണ് ഭവനരഹിതരായ കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.