21 December 2025, Sunday

Related news

December 14, 2025
July 19, 2025
June 26, 2025
June 19, 2025
May 28, 2025
April 15, 2025
April 4, 2025
March 6, 2025
March 5, 2025
January 3, 2025

ആന്റോ ആന്റണി എംപിയുടെ ഓഫീസില്‍ എത്തി എസ് ഡിപിഐ നേതാക്കള്‍ മധുരം നല്‍കിയത് വിവാദമാകുന്നു

Janayugom Webdesk
പത്തനംതിട്ട
June 26, 2025 2:12 pm

കോണ്‍ഗ്രസ് നേതാവും, പത്തനംതിട്ട എംപിയുമായ ആന്റോആന്റണിയുടെ ഓഫീസിലെത്തി എസ്ഡിപിഐ നേതാക്കള്‍ മധുരം നല്‍കിയത് വിവാദമാകുന്നു. കോണ്‍ഗ്രസിലെ ഒരു വിഭാഗം തന്നെ ഇതിനെ ചോദ്യം ചെയ്ത് രംഗത്തു വന്നതായി റിപ്പോര്‍ട്ടുകളുണ്ട്.യ എസ്ഡിപിഐയുടെ സ്ഥാപകദിനത്തിലാണ് പാര്‍ട്ടി ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഷിദിന്റെ നേതൃത്വത്തിലാണ് എംപിയുടെ ഓഫീസിലെത്തി മധുരം നല്‍കിയത്.

അവര്‍ വരുന്നതിന്റെയും മധുരം നല്‍കുന്നതും പോകുന്നതുമെല്ലാം ഷൂട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ റീലായി സമൂഹമാധ്യത്തില്‍ ഇടുകയും ചെയ്യുകയായിരുന്നു.ഇതാണ് വിവാദമായിരിക്കുന്നത്. ഇതു സമൂഹമാധ്യമത്തിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ജമാഅത്തെ ഇസ്ലാമി പോലുള്ള വര്‍ഗീയകക്ഷികളുമായി യുഡിഎഫ് സഖ്യം ചേരുകയാണെന്ന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ആരോപണം ഉന്നയിച്ചത് ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണ്. 

കോണ്‍ഗ്രസ് ‑എസ് ഡിപിഐ ബാന്ധവം സംസ്ഥാനത്താകമാനം ഉള്ളതിന്റെ മകുടോദാഹരണമാണ് എംപിയുടെ ഓഫീസ് സന്ദര്‍ശനവും, മധുരം നല്‍കലും. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്ന നേതാവാണ് ആന്റോ ആന്റണി.സമൂഹത്തിലെ പല സംഘടനകളും ആളുകളും തന്റെ ഓഫീസില്‍ വരാറുണ്ടെന്ന് ആന്‍റോ ആന്‍റണി പറഞ്ഞു. രാഷ്ട്രീയമായി എതിര്‍പക്ഷത്തുള്ള പ്രവര്‍ത്തകരും വരാറുണ്ട്. അവരെയെല്ലാം എംപി ഓഫീസില്‍ വരരുതെന്ന് പറഞ്ഞ് തടയണോ എല്ലാവരുമായും നല്ലബന്ധം പുലര്‍ത്തുന്നതാണ് തന്റെ രീതിയെന്ന് ആന്റോ ആന്റണി ഇതു സംബന്ധിച്ച് പറയുന്നത്.

എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് അവര്‍ വന്ന്, അവരുടെ സംഘടനയുടെ സ്ഥാപകദിനത്തില്‍ ലഡു നല്‍കി. താന്‍ അത് സ്വീകരിച്ചു. അതില്‍ എന്താണ് തെറ്റ്. വന്നവര്‍ തന്റെ പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെട്ടവരാണെന്നും, നമ്മള്‍ ജീവിക്കുന്നത് ജനാധിപത്യ രാജ്യത്തല്ലേയെന്നും ആന്റോ ചോദിക്കുന്നു. 

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.