
ഫറോക്ക് പൊലീസ് സ്റ്റേഷനിൽ നിന്ന് കസ്റ്റഡിയിൽനിന്നും ചാടിപ്പോയ പ്രതിയെ കണ്ടെത്തി. ഫറോക്ക് ചന്ത സ്കൂളിലെ ശുചിമുറിയിൽ നിന്നാണ് അസം സ്വദേശിയായ പ്രസൺജിത്തിനെ പൊലീസ് പിടികൂടിയത്. ഒരു സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പെരുമുഖത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മകളുമായി നാടുവിട്ട പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ ബംഗളൂരുവിൽ നിന്നാണ് കണ്ടെത്തിയത്. പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കിയശേഷം പ്രസൺജിത്തിനെ വൈദ്യപരിശോധന നടത്തി സ്റ്റേഷനിൽ നിർത്തിയിരുന്നു. പൊലീസുകാരുടെ സാന്നിധ്യം കുറഞ്ഞ സമയം മുതലെടുത്ത് കൈയിൽ വിലങ്ങുമായി ഇയാൾ രക്ഷപ്പെടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.