
ബിന്ദു പത്മനാഭൻ തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്. ബിന്ദു കൊല്ലപ്പെട്ടതായി ചേർത്തല മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. ഇതോടെ ഈ കേസിലും സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്യും. നിലവിൽ ജയ്നമ്മ കേസിൽ റിമാൻഡിൽ കഴിയുകയാണ് സെബാസ്റ്റ്യൻ.
കടക്കരപ്പള്ളി സ്വദേശിനി ജയയാണ് ബിന്ദു പത്മനാഭൻറെ ഇടപ്പള്ളിയിലുള്ള ഭൂമി തട്ടാൻ സെബാസ്റ്റ്യനെ സഹായിച്ചതെന്ന് ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെ ബിന്ദു എന്ന പേരിൽ ആൾമാറാട്ടം നടത്തിയാണ് ഭൂമി തട്ടാൻ സെബാസ്റ്റ്യനെ സഹായിച്ചതെന്നും കണ്ടെത്തിയിരുന്നു. ജയക്കൊപ്പം അന്ന് ഉണ്ടായിരുന്ന റുക്സാനയ്ക്കും കേസിൽ പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ചില പേപ്പറുകളിൽ റുക്സാനയും ഒപ്പിട്ടതായാണ് കണ്ടെത്തൽ. പിന്നീട് ചില സാമ്പത്തിക തർക്കങ്ങൾ ഉണ്ടായതായും ജയയും റുക്സാനയും സെബാസ്റ്റ്യൻറെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.