
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി കൃഷ്ണകുമാറിനെതിരായ ലൈംഗിക പീഡന പരാതിയിൽ പുതിയ ആരോപണവുമായി കോൺഗ്രസ്സ് നേതാവ് സന്ദീപ് വാര്യർ. ലൈംഗിക പീഡന കേസുകളിൽ ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്താൻ പാടില്ലെന്നും സി കൃഷ്ണകുമാർ ആ നിയമം ലംഘിച്ചിരിക്കുകയാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. കൃഷ്ണകുമാറിനെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണമെന്നും സന്ദീപ് വാര്യർ പറഞ്ഞു. ഭീഷണിയെന്നോണമാണ് കൃഷ്ണകുമാർ വിശദാംശങ്ങൾ പുറത്തുവിട്ടതെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
ലൈംഗിക പീഡനക്കേസിൽ കൃഷ്ണകുമാറിനെ കോടതി ഇതുവരെ കുറ്റവിമുക്തനാക്കിയിട്ടില്ല. ഏപ്രിൽ 22ന് പ്രധാനമന്ത്രിയുടെ ഓഫീസ് കൃഷ്ണകുമാറിനെതിരായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നതാണ്. എസ്പി ഓഫീസിൽ ഇതുമായി ബന്ധപ്പെട്ട് ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.