
മാനുഷിക സഹായങ്ങളുമായി ഗാസയിലേക്ക് പുറപ്പെട്ട ഫ്രീഡം ഫ്ലോട്ടിലയുടെ ബോട്ടുകള്‍ക്ക് നേരെ വീണ്ടും ഡ്രോണാക്രമണം. ചില ബോട്ടുകളെ ലക്ഷ്യമാക്കി ഒന്നിലധികം ഡ്രോണുകള്‍ ആക്രമണം നടത്തിയതായും ആശയവിനിമയ സംവിധാനങ്ങള്‍ തടസപ്പെട്ടുവെന്നും ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല (ജിഎസ്എഫ്) അറിയിച്ചു. അഞ്ച് ബോട്ടുകള്‍ ആക്രമിക്കപ്പെട്ടതായി ജർമ്മൻ മനുഷ്യാവകാശ പ്രവർത്തക യാസെമിൻ അകാർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. ഈ മാസം ആദ്യം, ടുണീഷ്യയിൽ നിലയുറപ്പിച്ചിരിക്കെ ബോട്ടുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. സ്വീഡിഷ് കാലാവസ്ഥാ പ്രചാരകയായ ഗ്രേറ്റ തുൻബെർഗ് ഉൾപ്പെടെയുള്ള പ്രവർത്തകരെ വഹിച്ചുകൊണ്ടുള്ള ഫ്ലോട്ടില്ല ഓഗസ്റ്റ് അവസാനത്തിൽ ബാഴ്‌സലോണയിൽ നിന്നാണ് പുറപ്പെട്ടത്. നിലവില്‍ 51 ബോട്ടുകളാണ് ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയുടെ ഭാഗമായുള്ളത്. ഫ്ലോട്ടില്ലയെ ഗാസയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പ് ഇസ്രയേല്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിൽ കടൽ മാർഗം ഗാസയിലെത്താൻ പ്രവർത്തകർ നടത്തിയ രണ്ട് ശ്രമങ്ങൾ ഇസ്രായേൽ തടഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.