
ജോലിഭാരം കുറയ്ക്കുന്നതിന് വേണ്ടി 10 രോഗികളെ വിഷാംശമുള്ള മരുന്നുകൾ കുത്തിവെച്ച് കൊലപ്പെടുത്തുകയും 27 പേരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത നഴ്സിന് ജീവപര്യന്തം തടവ്. ജർമനിയിലെ 44 കാരിയായ പാലിയേറ്റീവ് കെയർ നഴ്സാണ് ഈ ക്രൂരകൃത്യത്തിന് പിന്നിൽ. പടിഞ്ഞാറൻ ജർമനിയിലെ വൂർസെലെനിലെ ഒരു ആശുപത്രിയിലാണ് സംഭവം. 2023 ഡിസംബർ മുതൽ 2024 മേയ് വരെ ആറ് മാസത്തിനിടെയാണ് ഇവർ ഈ കൊലപാതകൾ നടത്തിയത്.
രാത്രി ഷിഫ്റ്റുകളിലെ ജോലിഭാരം കുറയ്ക്കുന്നതിന് വേണ്ടിയായിരുന്നു പ്രതി കിടപ്പുരോഗികളായ വയോധികരെ വിഷാംശമുള്ള മരുന്നുകൾ ഇൻജക്ഷൻ വഴി നൽകി കൊലപ്പെടുത്തിയത്. പ്രതിയുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ആഹെനിലെ കോടതിയാണ് പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കോടതി ഉത്തരവനുസരിച്ച് ശിക്ഷാ കാലാവധിയിൽ 15 വർഷം പൂർത്തിയാക്കിയ ശേഷം മാത്രമേ പ്രതിക്ക് പരോളിന് അർഹതയുണ്ടാകൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.