
1954ൽ കൊലപാതകക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധേയനാക്കിയ ടോമി ലീ വാക്കർ നിരപരാധിയാണെന്ന് ഡാലസ് കൗണ്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വധശിക്ഷ നടപ്പാക്കി ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് അമേരിക്കയിലെ ഡാലസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫിസ് ഇക്കാര്യം അറിയിച്ചത്.
1953ൽ ഒരു യുവതി കൊല്ലപ്പെട്ട കേസിൽ 19-ാം വയസ്സിലാണ് ടോമി അറസ്റ്റ് ചെയ്യപ്പെട്ടത്. നിർബന്ധിത കുറ്റസമ്മതത്തിലൂടെയും തെറ്റായ തെളിവുകളിലൂടെയും വെളുത്ത വർഗക്കാർ മാത്രമുള്ള ജൂറി അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. പൊലീസ് വാക്കറെ നിർബന്ധിച്ച് കുറ്റസമ്മതം നടത്തിക്കുകയായിരുന്നുവെന്നും തെറ്റായ തെളിവുകളാണ് കോടതിയിൽ ഹാജരാക്കിയതെന്നും ഇപ്പോഴത്തെ ഡിസ്ട്രിക്റ്റ് അറ്റോർണി ജോൺ ക്രൂസോട്ട് വെളിപ്പെടുത്തി. 1954ൽ ഇലക്ട്രിക് ചെയർ ഉപയോഗിച്ച് ശിക്ഷ നടപ്പാക്കുമ്പോഴും താൻ നിരപരാധിയാണെന്ന് അദ്ദേഹം വിളിച്ചുപറഞ്ഞിരുന്നു. ഡാലസ് കൗണ്ടിയുടെ ‘കൺവിക്ഷൻ ഇന്റഗ്രിറ്റി യൂണിറ്റ്’ നടത്തിയ പുനരന്വേഷണമാണ് 72 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.