
തമിഴ്നാട്ടില്‍ വ്യാപകമായി ചിക്കുൻഗുനിയ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഹെൽത്ത് ആൻഡ് പ്രിവന്റീവ് മെഡിസിൻ (ഡിപിഎച്ച്) ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. രോഗം കൂടുതൽ പകരുന്നത് തടയുന്നതിന് നിരീക്ഷണം, രോഗനിർണയം, കൊതുക് നിയന്ത്രണ പ്രവർത്തനങ്ങൾ എന്നിവ ശക്തമാക്കാൻ ജില്ലാ ഭരണകൂടങ്ങൾക്കും നഗര ആരോഗ്യ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ചെന്നൈ, വില്ലുപുരം, തെങ്കാശി, തേനി, കടലൂർ, ചെങ്കൽപ്പട്ട്, കാഞ്ചീപുരം, അരിയല്ലൂർ എന്നീ ജില്ലകളിൽ കേസുകളുടെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണവും നിയന്ത്രണവും ശക്തിപ്പെടുത്തുന്നതിനായി പനി സാധ്യതയുള്ള പ്രദേശങ്ങളിൽ ആവശ്യത്തിന് രക്തസാമ്പിളുകൾ ശേഖരിക്കാൻ ഫീൽഡ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.