
അമേരിക്കയിൽ ടിക് ടോക് നിരോധനം ഒഴിവാക്കിക്കൊണ്ടുള്ള നിർണ്ണായക കരാർ ഒപ്പിട്ടു. വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് ടിക് ടോക്കിന് അമേരിക്കയിൽ പ്രവർത്തനം തുടരാൻ അനുമതി ലഭിച്ചത്. പുതിയ കരാർ പ്രകാരം ‘ടിക് ടോക്ക് യു എസ് ഡി എസ് ജോയിന്റ് വെഞ്ചർ എൽഎൽസി’ എന്ന സ്വതന്ത്ര കമ്പനിയാകും ഇനി അമേരിക്കയിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക. ഇതിന്റെ ഭൂരിഭാഗം ഓഹരികളും അമേരിക്കൻ നിക്ഷേപകർക്കായിരിക്കും.
ടിക് ടോക്കിന്റെ ജനപ്രീതിക്ക് കാരണമായ അതിന്റെ അൽഗോരിതം അമേരിക്കൻ ഉടമകൾക്ക് ലൈസൻസ് ചെയ്തു നൽകും. ഈ അൽഗോരിതം അമേരിക്കൻ ഉപയോക്താക്കളുടെ ഡാറ്റ ഉപയോഗിച്ച് മാത്രമാകും ഇനി പ്രവർത്തിക്കുക. ഒറാക്കിൾ, സിൽവർ ലേക്ക്, എം ജി എക്സ് തുടങ്ങിയ പ്രമുഖ കമ്പനികളാണ് പ്രധാന നിക്ഷേപകർ. ഇതിൽ ഒറാക്കിൾ ആയിരിക്കും അമേരിക്കൻ ഉപയോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നത്. നിരോധനം ഒഴിവാക്കാൻ മുൻകൈ എടുത്തതിൽ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ബൈറ്റ്ഡാൻസിന് പുതിയ കമ്പനിയിൽ 19.9% ഓഹരി പങ്കാളിത്തം മാത്രമേ ഇനി ഉണ്ടാവുകയുള്ളൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.