
ഭർത്താവിന്റെ വരുമാനശേഷി നഷ്ടപ്പെടാൻ ഭാര്യയുടെയോ അവളുടെ വീട്ടുകാരുടെയോ പ്രവൃത്തികൾ കാരണമായാൽ, ഭാര്യയ്ക്ക് ഭർത്താവിൽ നിന്ന് ജീവനാംശം ചോദിക്കാൻ അവകാശമില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഹോമിയോപ്പതി ഡോക്ടറായ വേദ് പ്രകാശ് സിംഗിന്റെ ജീവനാംശക്കേസിലാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. കുശിനഗർ ഫാമിലി കോടതിയുടെ വിധി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് ലക്ഷ്മി കാന്ത് ശുക്ലയുടെ സുപ്രധാന നിരീക്ഷണം.
ഡോക്ടറുടെ ക്ലിനിക്കിൽ വെച്ച് ഭാര്യയുടെ സഹോദരനും പിതാവും ചേർന്ന് ഇദ്ദേഹത്തെ വെടിവെച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഡോക്ടറുടെ നട്ടെല്ലിൽ വെടിയുണ്ട തറയ്ക്കുകയും അത് നീക്കം ചെയ്യുന്നത് തളർവാതകത്തിന് കാരണമാകുകയായിരുന്നു. ശസ്ത്രക്രിയ അസാധ്യമായതോടെ ജോലി ചെയ്യാനോ ഇരിക്കാനോ കഴിയാത്ത അവസ്ഥയിലായ ഭർത്താവിനോട് ജീവനാംശം നൽകാൻ ഉത്തരവിടുന്നത് കടുത്ത അനീതിയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.