
നെല്ല് സംഭരണ പദ്ധതി പ്രകാരം സംഭരിക്കുന്ന നെല്ലിൻ്റെ ഔട്ട് ടേൺ റേഷ്യോ (ഒടിആർ) 68 ശതമാനത്തിൽ നിന്നും 64. 5 ശതമാനം ആയി കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവാത്തത് മൂലം സപ്ലൈകോയ്ക്ക് 2019- 20 മുതൽ 2021- 22 വരെയുള്ള വർഷങ്ങളിൽ ഉണ്ടായ സാമ്പത്തിക ബാധ്യതയായ 253.06 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിക്കുമെന്ന് മന്ത്രിസഭായോഗ തീരുമാനം.
2017 സെപ്തംബറിൽ നെല്ല് സംഭരണം ആരംഭിക്കേണ്ട സമയത്ത് നെല്ല് സംസ്കരണത്തിൽ കിട്ടുന്ന അരിയുടെ ഔട്ട് ടേൺ റേഷ്യോ (OTR ) കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള 68 ശതമാനം കിട്ടുന്നില്ല എന്ന കാരണത്താൽ മില്ലുടമകൾ യഥാസമയം നെല്ലെടുക്കാൻ വിസമ്മതിച്ചിരുന്നു. ഔട്ട് ടേൺ റേഷ്യോ ഒരു ക്വിൻ്റൽ നെല്ലിന് 68 ശതമാനത്തിൽ നിന്നും 64.5 ശതമാനം ആയി കേന്ദ്ര സർക്കാർ കുറവ് വരുത്തുന്നത് വരെയുള്ള സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാർ വഹിക്കുന്നതാണെന്ന് 2018 ൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.