
വീടിനു പിന്നിൽ സ്വന്തമായി ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നളിനകുമാരി (67) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
ഭർത്താവ് ക്രിസ്തുദാസിന്റെ ദീർഘനാളായുള്ള രോഗാവസ്ഥയും ആരോഗ്യസ്ഥിതി മോശമായതിലുള്ള മനോവിഷമവുമാണ് നളിനകുമാരിയെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഒരു വർഷത്തിലേറെയായി ക്രിസ്തുദാസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനെത്തുടർന്നുണ്ടായ മാനസിക വിഷമത്തിലായിരുന്നു നളിനകുമാരിയെന്ന് ബന്ധുക്കൾ പറയുന്നു. വീടിനു പിന്നിൽ ചിതയൊരുക്കി തീ കൊളുത്തിയ ഇവരെ നാട്ടുകാരാണ് ആദ്യം കണ്ടത്. ഉടൻ തന്നെ തീ കെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ശരീരത്തിൽ ആഴത്തിൽ പൊള്ളലേറ്റത് നില വഷളാക്കി. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.