7 March 2026, Saturday

Related news

March 7, 2026
March 5, 2026
March 5, 2026
March 4, 2026
February 28, 2026
February 27, 2026
February 23, 2026
February 20, 2026
February 12, 2026
February 9, 2026

വോട്ടർ പട്ടികയിലെ വെട്ടിത്തിരുത്തൽ; കൊൽക്കത്തയിൽ മമത ബാനർജിയുടെ രാപ്പകൽ സമരം തുടരുന്നു

Janayugom Webdesk
കൊൽക്കത്ത
March 7, 2026 12:14 pm

പശ്ചിമ ബംഗാളിലെ വോട്ടർ പട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ നീക്കം ചെയ്തതിനെതിരെ മുഖ്യമന്ത്രി മമത ബാനർജി നടത്തുന്ന പ്രതിഷേധം രണ്ടാം ദിവസത്തിലേക്ക്. വെള്ളിയാഴ്ച മധ്യ കൊൽക്കത്തയിലെ മെട്രോ ചാനലിൽ ആരംഭിച്ച ധർണ്ണാ സമരപ്പന്തലിലാണ് മമത രാത്രി ചിലവഴിച്ചത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയെ സഹായിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർമാരെ ഒഴിവാക്കുകയാണെന്ന് മമത ആരോപിച്ചു.

പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയിലൂടെ ലക്ഷക്കണക്കിന് യഥാർത്ഥ വോട്ടർമാരെ പട്ടികയിൽ നിന്ന് പുറത്താക്കിയെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ പരാതി. ജീവിച്ചിരിക്കുന്ന പലരെയും വോട്ടർ പട്ടികയിൽ മരിച്ചവരായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അങ്ങനെയുള്ളവരെ മാധ്യമങ്ങൾക്ക് മുന്നിലും കമ്മീഷന് മുന്നിലും ഹാജരാക്കി കൃത്രിമം തുറന്നുകാട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളും മന്ത്രിമാരും പ്രവർത്തകരും സമരപ്പന്തലിൽ സജീവമാണ്.

കഴിഞ്ഞ ഫെബ്രുവരി 28ന് പുറത്തുവന്ന ഔദ്യോഗിക കണക്കുകൾ പ്രകാരം, നവംബറിൽ ആരംഭിച്ച വോട്ടർ പട്ടിക പുതുക്കലിലൂടെ ഏകദേശം 63.66 ലക്ഷം പേരുകൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ആകെ വോട്ടർമാരുടെ 8.3 ശതമാനത്തോളമാണ്. ഇതോടെ വോട്ടർമാരുടെ എണ്ണം 7.66 കോടിയിൽ നിന്ന് 7.04 കോടിയായി കുറഞ്ഞു. കൂടാതെ 60 ലക്ഷത്തിലധികം വോട്ടർമാരെ ‘പരിശോധനയിലുള്ള’ വിഭാഗത്തിലേക്ക് മാറ്റിയിട്ടുമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൂർണ്ണ ബെഞ്ച് ബംഗാൾ സന്ദർശിക്കാനിരിക്കെയാണ് മമതയുടെ ഈ ശക്തമായ പ്രതിഷേധം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.