
ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) കമാൻഡർ ജനറൽ മുഹമ്മദ് പക്പൂർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ഇറാന്റെ സൈനിക ശക്തിയിലെ ഏറ്റവും നിർണ്ണായക വ്യക്തിത്വങ്ങളിലൊരാളായ പക്പൂർ, മുൻ കമാൻഡർ ഹുസൈൻ സലാമി വധിക്കപ്പെട്ടതിനെത്തുടർന്നാണ് ഈ പദവിയിലെത്തിയത്. വെറും 260 ദിവസത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. ഇറാന്റെ പ്രതിരോധ മന്ത്രിയും ഇന്റലിജൻസ് മേധാവിയുമായ അമീർ ഹതാമിയും കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെട്ടെങ്കിലും, അദ്ദേഹം സുരക്ഷിതനാണെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.