ചിറക്കര ഒഴുകുപാറ ശ്രീനന്ദനത്തില്‍ പാർവതി എന്ന് വിളിക്കുന്ന ഷംനത്ത് (34) ആണ് പിടിയിലായത്. പരവൂരില്‍ വിതരണക്കാരന്റെ കയ്യില്‍ നിന്ന് എംഡിഎംഎ വാങ്ങി മടങ്ങിയെത്തിയതിന് പിന്നാലെയാണ് യുവതി പിടിയിലാകുന്നത്. ഉപയോഗത്തിനായി കടക്കല്‍ സ്വദേശി നവാസില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി മടങ്ങി വരുകയായിരുന്നു യുവതി.
പരവൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം രാത്രി എട്ടിന് നടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
സംഭവ സമയം യുവതിയുടെ ഭർത്താവും മക്കളും വീട്ടില്‍ ഉണ്ടായിരുന്നു. മേശയ്ക്ക് ഉള്ളില്‍ ആറ് കവറുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു 1.94 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തത്. തുടർന്ന് യുവതി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മയക്കുമരുന്ന് വിതരണം ചെയ്ത നവാസിനെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൂന്ന് മാസമായി ലഹരിമരുന്ന് വാങ്ങാറുണ്ടെന്ന് ചോദ്യം ചെയ്യലില്‍ യുവതി സമ്മതിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.