22 January 2026, Thursday

Related news

January 11, 2026
December 31, 2025
December 23, 2025
December 20, 2025
December 17, 2025
November 29, 2025
November 1, 2025
October 28, 2025
October 17, 2025
October 14, 2025

ഡൽഹിയിൽ അഴിച്ചുപണി; ജില്ലകളുടെ എണ്ണം 13 ആക്കുന്നു, 9 ജില്ലകൾക്ക് പുതിയ പേരുകൾ

Janayugom Webdesk
ന്യൂഡൽഹി
November 29, 2025 8:54 am

ഡൽഹിയുടെ ഭരണപരമായ ഭൂപടത്തിൽ സമൂലമായ അഴിച്ചുപണിക്ക് നിർദ്ദേശവുമായി ഡൽഹി സർക്കാർ. നിലവിലുള്ള 11 ജില്ലകളുടെ എണ്ണം 13 ആയി ഉയർത്താനും 9 ജില്ലകൾക്ക് പുതിയ പേരുകൾ നൽകാനുമാണ് ശുപാർശ. റവന്യൂ വകുപ്പിന്റെ കരട് പദ്ധതി അനുസരിച്ച്, പുതിയ ജില്ലകളുടെ പേരുകൾ സിവിൽ ലൈൻസ്, കരോൾ ബാഗ്, രോഹിണി, നരേല, നജാഫ്ഗഡ്, സിറ്റി സദർ, കേശവപുരം, നോർത്ത് ഷാഹ്ദര, സൗത്ത് ഷാഹ്ദര എന്നിങ്ങനെയാക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. നിലവിലുള്ള സെൻട്രൽ ഡിസ്ട്രിക്റ്റ്, ന്യൂഡൽഹി, സൗത്ത് ഡിസ്ട്രിക്റ്റ്, വെസ്റ്റ് ഡിസ്ട്രിക്റ്റ് എന്നീ നാല് ജില്ലകളുടെ പേരുകൾ നിർദ്ദേശത്തിൽ മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്.

ഷാഹ്ദര ഒഴികെ നിലവിലുള്ള ജില്ലകളെല്ലാം അവയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനമനുസരിച്ചുള്ള പേരുകളാണ് ഉപയോഗിക്കുന്നത്. ജില്ലകളുടെ അധികാര പരിധിയും ഭൂമിശാസ്ത്രപരമായ അതിർത്തികളും മുനിസിപ്പൽ സോണുകളുടേതിന് സമാനമാക്കുക എന്ന സർക്കാർ നയപരമായ തീരുമാനത്തിന് അനുസൃതമായാണ് പേരുകൾ മാറ്റാനുള്ള ഈ നിർദ്ദേശമെന്ന് അധികൃതർ അറിയിച്ചു. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള നോർത്ത്-ഈസ്റ്റ്, ഈസ്റ്റ് ജില്ലകളെ നോർത്ത് ഷാഹ്ദര, സൗത്ത് ഷാഹ്ദര ജില്ലകളായി പുനഃസംഘടിപ്പിക്കാനും നിർദ്ദേശമുണ്ട്.

പ്രധാനമായും ല്യൂട്യൻസ് ഡൽഹി എന്നറിയപ്പെടുന്ന ന്യൂഡൽഹി ജില്ലയിൽ ഏറ്റവും കുറഞ്ഞ മാറ്റങ്ങളാണ് പുനഃസംഘടന നിർദ്ദേശിക്കുന്നത്. എങ്കിലും, ഈ ജില്ലയിലെ ഡൽഹി കാന്റ്, വസന്ത് വിഹാർ, ചാണക്യപുരി എന്നീ മൂന്ന് സബ്-ഡിവിഷനുകൾ ഡൽഹി കാന്റ്, ന്യൂഡൽഹി സബ്-ഡിവിഷനുകളായി പുനഃക്രമീകരിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. വസന്ത് വിഹാർ സബ്-ഡിവിഷന് കീഴിലുള്ള പ്രദേശങ്ങൾ നജാഫ്ഗഡ് ജില്ലയിൽ ലയിപ്പിക്കാനാണ് നിർദ്ദേശം. ഈ നിർദ്ദേശം ഡൽഹി കാബിനറ്റ് അംഗീകരിക്കുകയും തുടർന്ന് നടപ്പാക്കുന്നതിന് മുൻപ് ലെഫ്റ്റനന്റ് ഗവർണറുടെ അനുമതിക്കായി അയക്കുകയും ചെയ്യും.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.