19 December 2025, Friday

Related news

October 23, 2025
July 16, 2025
May 21, 2024
March 3, 2024
February 22, 2024
February 15, 2024
October 15, 2023
September 24, 2023
April 19, 2023
February 21, 2023

അച്ചടിക്ക് പിന്നാലെ സോഫ്റ്റ്‌വെയറും പണിമുടക്കിൽ ഡ്രൈവിംഗ് ലൈസൻസിന് ഇനിയും കാത്തിരിക്കണം

Janayugom Webdesk
ആലപ്പുഴ
February 15, 2024 2:22 pm

ഡ്രൈവിംഗ് ലൈസൻസിനായി ഇനി എത്രനാൾ കാത്തിരിക്കണം. അപേക്ഷ സമർപ്പിച്ച് പലരും കാത്തിരിക്കുകയാണ്. ഡ്രൈവിംഗ് ലൈസൻസ് മാത്രമല്ല. ആർ സി പുതുക്കൽ, പേരുമാറ്റൽ തുടങ്ങിയ മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയിൽ നിലച്ചതോടെ ആയിരങ്ങളാണ് പെട്ടുപോയത്. കഴിഞ്ഞ നവംബറിലാണ് സേവനങ്ങൾ ഭാഗികമായി നിലച്ചത്. 

അച്ചടി മുടങ്ങിയതിന് പിന്നാലെ സോഫറ്റ് വെയറും പണിമുടക്കി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിയന്ത്രണത്തിനുള്ള സാരഥി സോഫ്റ്റ് വെയർ വഴിയാണ് ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. വിവിധ ആർ ടി ഓഫീസുകളിൽ പണമടച്ച് അപേക്ഷ നൽകിയ നിരവധി ആളുകളാണ് സംസ്ഥാനത്തൊട്ടാകെ പ്രതിസന്ധിയിലായത്. കാലാവധി കഴിഞ്ഞാൻ പിഴ അടയ്ക്കണം, ലൈസൻസ് പുതുക്കി കിട്ടാതെ വാഹനവും ഓടിക്കാൻ കഴിയില്ല. 

സെർവർ അറ്റകുറ്റപ്പണി നടക്കുന്നെന്ന മറുപടി മാത്രമാണ് ലഭിക്കുന്നത്. എപ്പോൾ പരിഹരിക്കപ്പെടുമെന്നതിൽ വ്യക്തതയില്ല. ഫോണിലൂടെ നിരവധി പേരാണ് വിവരങ്ങൾ അന്വേഷിക്കുന്നത്. എന്നാൽ എന്ന് രേഖകൾ ലഭിക്കുമെന്നും സൈറ്റ് കിട്ടുമെന്നതും ഉറപ്പ് പറയാൻ സാധിക്കുന്നില്ല. പിവിസി കാർഡിലേക്ക് മാറ്റാൻ 245 രൂപയാണ് അപേക്ഷകർ നൽകേണ്ടത്. രജിസ്ട്രേഷൻ നടക്കുന്നുണ്ടെങ്കിലും ഡ്രൈവിംഗ് ലൈസൻസും ആർ സിയും നൽകുന്നില്ല. ഡ്രൈവിംഗ് ലൈസൻസ് പിവിസി കാർഡ് രൂപത്തിൽ നിർമ്മിക്കുന്ന ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (ഐടിഐ) കമ്പനിക്ക് എട്ടുകോടിയിലധികം കുടിശികയെ തുടർന്ന് ഒക്ടോബറിൽ അച്ചടി നിർത്തി. തപാൽ വകുപ്പിനും കുടിശികയായതോടെ വിതരണവും നിലച്ചു. തപാൽ വകുപ്പിന്റെ കുടിശിക തീർക്കാൻ പണം അനുവദിച്ചതോടെ വിതരണം പുനസ്ഥാപിച്ചെങ്കിലും അച്ചടി ആരംഭിച്ചില്ല. 

Eng­lish Sum­ma­ry: After print­ing, the soft­ware also has to wait for the dri­ver’s license on strike

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.