ഗുജറാത്തിലെ അഹമ്മദാബാദിലെ സ്ഫോടനത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളില്‍ മലയാളികളും. മൂന്ന് മലയാളികളാണുള്ളത്. ഈരാറ്റുപേട്ട സ്വദേശികളായ ഷിബിലി അബ്ദുല്‍കരീം, ഷാദുലി അബ്ദുല്‍കരിം, കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീന് എന്നിവരാണ് വധശിക്ഷയ്ക്കപ്പെട്ട മലയാളികള്‍. കേസിലെ മറ്റൊരു പ്രതിയായ മലയാളി മുഹമ്മദ് അന്‍സാറിന് ജീവപര്യന്തം ശിക്ഷയും കോടതി വിധിച്ചു. ഷറഫുദ്ദീന്റെ പിതാവ് സൈനുദ്ദീൻ ഉൾപ്പെടെയുള്ള 28 പേരെ കോടതി വെറുതെ വിട്ടിരുന്നു. സഹോദരങ്ങളായ ഷാദുലിയും ഷിബിലിയും വാഗമൺ കേസിലും അൻസാറും ഷാദുലിയും പാനായിക്കുളം കേസിലും ശിക്ഷിക്കപ്പെട്ടിരുന്നു. സാബർമതി ജയിലിൽ നിന്ന് തുരങ്കമുണ്ടാക്കി രക്ഷപെടാൻ ശ്രമിച്ച കേസിൽ പ്രതിയാണ് ഷിബിലി.
ബോംബുകൾക്കുള്ള ചിപ്പുകൾ തയാറാക്കി നൽകിയതാണ് ഷറഫുദ്ദീനെതിരായ കുറ്റം. കൂട്ടുപ്രതിയും ഇയാളുടെ ബന്ധുവുമായ അബ്ദുൾ റഹ്മാൻ കശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നു. കേസിലെ 36 പ്രതികള്‍ക്കാണ് വധശിക്ഷ വിധിച്ചത്. 11 പ്രതികള്‍ക്ക് ജീവനപര്യന്തം ശിക്ഷയും വിധിച്ചു. 2008ല്‍ നടന്ന സ്ഫോടനത്തില്‍ 56 പേരാണ് സ്ഫോടനത്തില്‍ മരിച്ചത് 200 ഓളം പേർക്ക് പരിക്കേറ്റിരുന്നു. 2009ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.സംഭവം നടന്ന് 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി പറയുന്നത്.
English Summary: Ahmedabad blast convicts: Three malayalee sentenced to death
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.