16 December 2025, Tuesday

Related news

December 6, 2025
October 24, 2025
October 20, 2025
October 13, 2025
October 12, 2025
August 23, 2025
August 22, 2025
August 21, 2025
August 17, 2025
August 15, 2025

ശുദ്ധ ജലക്ഷാമത്തിനെതിരെ സമരം ചെയ്ത എഐവൈഎഫ് നേതാക്കൾ ജയിൽ മോചിതരായി

Janayugom Webdesk
ആലപ്പുഴ
January 5, 2024 12:49 pm

നഗരത്തിലെ ശുദ്ധജല ക്ഷാമത്തിനെതിരെ സമരം ചെയ്ത എ ഐ വൈ എഫ് നേതാക്കൾ ജയിൽ മോചിതരായി.
ചാത്തനാട് കൗൺസിലർ കെ എസ് ജയൻ, എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി എം കണ്ണൻ, വൈസ് പ്രസിഡന്റ് ഷമീറ ഹാരിസ്, ആലപ്പുഴ മണ്ഡലം സെക്രട്ടറി നിജു തോമസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ നവാസ് ബഷീർ, കെഎം അഭിലാഷ്, നേതാക്കളായ ഷമീർ സുലൈമാൻ, ഷിഹാബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആലപ്പുഴ വഴിച്ചേരി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് ഉപരോധിച്ചത്. ഇതിൽ ഷമീറ ഹാരിസ് ഒഴികെയുള്ള നേതാക്കൾക്ക് ആലപ്പുഴ സിജെഎം കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി മറ്റ് നേതാക്കൾക്കും ജാമ്യം അനുവദിക്കുകയായിരുന്നു. 

അഭിഭാഷകരായ വി വിജയകുമാർ, വർഗീസ് മാത്യു, എസ് ഷിഹാസ് എന്നിവർ എ ഐ വൈ എഫ് നേതാക്കൾക്ക് വേണ്ടി കോടതിയിൽ ഹാജരായി. ജയിൽ മോചിതരായ നേതാക്കൾക്ക് എ ഐ വൈ എഫ്-സിപിഐ പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജയിൽ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം കളക്ട്രേറ്റിന് മുൻപിൽ സമാപിച്ചു.

തുടർന്ന് നടന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ, സിപിഐ മണ്ഡലം സെക്രട്ടറിമാരായ പി കെ സദാശിവൻ പിള്ള, ആർ ജയസിംഹൻ, മുനിസിപ്പൽ വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ, മണ്ഡലം പ്രസിഡന്റ് തൻസിൽ താജുദ്ധീൻ, എന്നിവർ സംസാരിച്ചു. പ്രകടനത്തിന് എ ഐ വൈഫ് സംസ്ഥാന കമ്മിറ്റി അംഗം ആർ അഞ്ജലി, ജില്ലാ എക്സിക്യുട്ടീവ് അംഗം ബി ഷംനാദ്, നേതാക്കളായമണ്ഡലം പ്രസിഡന്റ് തൻസിൽ താജുദ്ധീൻ, ജി സുബീഷ്, ആശ സുനീഷ്, അനീഷ് കണ്ണർകാട്, വിഷ്ണു സത്യനേശൻ, ടിന്റു കുഞ്ഞുമോൻ, ബിൻഷാ മോൾ, എ കെ അരവിന്ദ് എന്നിവർ നേതൃത്വം നൽകി. 

Eng­lish Sum­ma­ry: AIYF lead­ers who protest­ed against clean water short­age were released from jail

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.