യുഎസിലെ വാഷിങ്ടൺ റിഗൻ നാഷണൽ എയർപോർട്ടിന് സമീപമുണ്ടായ വിമാനാപകടത്തിൽ മുഴുവൻ യാത്രക്കാരും മരിച്ചതായി സൂചന.
28 പേരുടെ മൃതദേഹം കണ്ടെടുത്തു. വിമാനത്താവളത്തിന് സമീപത്തെ പോടോമാക് നദിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന ആരും തന്നെ ജീവനോടെയുണ്ടാകുമെന്ന് കരുതുന്നില്ലെന്നു ഡിസ്ട്രിക്ട് ഓഫ് കൊളംബിയ ഫയർ ചീഫ് ജോൺ ഡോൻലി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അമേരിക്കൻ എയർലൈൻസിന്റെ സിആർജെ — 700 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
റീഗൻ വിമാനത്താവളത്തിൽ ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു. വിവിധ സുരക്ഷാ ഏജൻസികൾ തെരച്ചിലിന്റെ ഭാഗമായി. ഞെട്ടിക്കുന്ന അപകടമെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അപകടത്തെക്കുറിച്ച് പ്രതികരിച്ചു. 375 അടി ഉയരത്തിൽ വച്ചാണ് അപകടമുണ്ടായത്. 60 യാത്രക്കാരും നാല് ക്രൂ അംഗങ്ങളും ഉൾപ്പെടെ 64 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പരിശീലന പറക്കലിലായിരുന്ന സൈനിക ഹെലികോപ്റ്ററിൽ 3 പേരാണ് ഉണ്ടായിരുന്നത്. വിമാനത്തിന്റെ ബ്ലാക് ബോക്സ് മുങ്ങൽ വിദഗ്ധർ കണ്ടെത്തിയതായി സിബിഎസ് ന്യൂസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.