ബ്രോങ്കൈറ്റിസിനുള്ള വൈദ്യപരിശോധനകൾക്കും തുടർ ചികിത്സയ്ക്കുമായി ഫ്രാൻസിസ് മാർപാപ്പയെ റോമിലെ ജെമെല്ലി പോളിക്ലിനിക്കിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്വാസംമുട്ടൽ അനുഭവിച്ചിരുന്നു. ചെറുപ്പത്തിൽ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തതിനെ തുടർന്ന്, ആവർത്തിച്ചുള്ള
ബ്രോങ്കൈറ്റിസ് പോലുള്ള ആരോഗ്യപ്രശ്നങ്ങൾ പോപ്പിന് വളരെക്കാലമായി നേരിടേണ്ടി വന്നിട്ടുണ്ട്. 88 കാരനായ ഫ്രാൻസിസ് 2013 മുതൽ മാർപ്പാപ്പയാണ്, കഴിഞ്ഞ രണ്ട് വർഷത്തിനിടെ നിരവധി തവണ ഇൻഫ്ലുവൻസയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും അദ്ദേഹത്തെ ബാധിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.