10 December 2025, Wednesday

Related news

December 7, 2025
December 2, 2025
December 1, 2025
November 30, 2025
November 29, 2025
November 27, 2025
November 21, 2025
October 29, 2025
October 24, 2025
October 5, 2025

അങ്കോള മണ്ണിടിച്ചില്‍ ദുരന്തം: അര്‍ജുനായി തിരച്ചില്‍ തുടരുന്നു

Janayugom Webdesk
കോഴിക്കോട്
July 19, 2024 11:07 pm

കർണാടക അങ്കോളയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കക്കോടി കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ അർജുനായുള്ള തിരച്ചിൽ തുടരുന്നു. നാലുദിവസമായി അർജുൻ കുടുങ്ങിയിരുന്നെങ്കിലും ഇന്നലെയാണ് വിവരം പുറംലോകത്തേക്കെത്തിയത്. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ കേരളം അർജുനുവേണ്ടി നിലയുറപ്പിച്ചു. 

കേരളത്തിന്റെ ഇടപെടൽ ശക്തമായതോടെ കർണാടക സർക്കാരും രക്ഷാപ്രവർത്തനം ഊർജിതമാക്കി. അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് നിർദേശം നൽകി. ചീഫ് സെക്രട്ടറി സംഭവസ്ഥലത്തെ ജില്ലാ കളക്ടറുമായും പൊലീസ് സൂപ്രണ്ടുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കോഴിക്കോട് കളക്ടറെ മന്ത്രി പി എ മുഹമ്മദ് റിയാസ് ചുമതലപ്പെടുത്തിയിട്ടുണ്ട്. അടിയന്തര നടപടി സ്വീകരിക്കാൻ കർണാടക മുഖ്യമന്ത്രിയോടും റവന്യൂ വകുപ്പ് മന്ത്രിയോടും അഭ്യർത്ഥിച്ചതായി എ കെ ശശീന്ദ്രൻ അർജുന്റെ കുടുംബത്തെ ഫോണിലൂടെ അറിയിച്ചു. 

വാർത്ത ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ കർണാടക ഗതാഗതമന്ത്രിയുമായി ബന്ധപ്പെട്ടതായി മന്ത്രി കെ ബി ഗണേഷ് കുമാറും പറഞ്ഞു. കാസർകോട് കളക്ടറുമായി സംസാരിച്ചതായും അന്വേഷിക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. അർജുന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായി ഉത്തര കന്നട ജില്ലാ കളക്ടർ അറിയിച്ചതായി കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്ങും അറിയിച്ചു. അർജുനെ കണ്ടെത്താൻ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അടിയന്തര സന്ദേശം അയച്ചിരുന്നു. 

Eng­lish Sum­ma­ry: Ango­la land­slide dis­as­ter: Search con­tin­ues for Arjuna

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.