
അമേരിക്കയില്‍ ഐഫോണുകൾക്ക് ആവശ്യക്കാർ കൂടിയതോടെ ഉത്പാദനം വർധിപ്പിച്ച് ആപ്പിൾ. ജൂൺ മാസത്തോടെ 12 മുതൽ 14 ബില്യൺ വരെ വിലമതിക്കുന്ന ഫോണുകൾ വിതരണം ചെയ്യാനാണ് കമ്പനി നീക്കമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. യു എസ്സിലേക്കുള്ള ഐ ഫോണുകളുടെ കയറ്റുമായി വർധിച്ചാൽ അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യയ്ക്ക് 40 ബില്യൺ ഡോളർ മൂല്യമുള്ള ഫോണുകൾ ഉത്പ്പാദിപ്പിച്ച് വിപണിയിലെത്തിക്കാൻ സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
ചൈനീസ് ഉൽപന്നങ്ങൾക്ക് അമേരിക്ക തീരുവ വർധിപ്പിച്ചതിനാലാണ് ആപ്പിളിന്റെ ഈ പുതിയ ചുവടുമാറ്റം .2024‑ൽ ആപ്പിൾ ഇന്ത്യയിൽ നിന്ന് 40–45 ദശലക്ഷം ഐഫോണുകൾ നിർമിച്ചിരുന്നു. ഇത് ആഗോള ഉൽപ്പാദനത്തിന്‍റെ ഏകദേശം 18 മുതൽ 20 ശതമാനം വരെ ആയിരുന്നു. എസ് ആൻഡ് പി ഗ്ലോബലിന്‍റെ കണക്കനുസരിച്ച്, മാർച്ച് മാസത്തിൽ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത ഐഫോണുകളുടെ 98 ശതമാനവും അമേരിക്കയിലേക്കാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.