15 December 2025, Monday

Related news

December 1, 2025
November 10, 2025
November 2, 2025
October 29, 2025
October 10, 2025
October 7, 2025
October 4, 2025
October 4, 2025
September 16, 2025
September 16, 2025

ആശാ വര്‍ക്കര്‍മാരുടെ സമരം: ചര്‍ച്ചയില്‍ തീരുമാനമായില്ല

Janayugom Webdesk
തിരുവനന്തപുരം
April 3, 2025 8:00 pm

ആശാവർക്കർമാരുമായി സര്‍ക്കാര്‍ ഇന്ന് നടത്തിയ ചർച്ചയിലും തീരുമാനമായില്ല. വേതന വര്‍ധനയെ കുറിച്ച് പഠിക്കുന്നതിനായി ഐഎഎസ് ഓഫിസര്‍ കണ്‍വീനറും ധന, ആരോഗ്യ, തൊഴില്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെ അംഗങ്ങളുമാക്കി മൂന്നംഗ സമിതിയെ നിയോഗിക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സമരസമിതിയെ അറിയിച്ചു. മന്ത്രിയുടെ നിര്‍ദേശം ട്രേഡ് യൂണിയനുകളായ എഐടിയുസി, സിഐടിയു, ഐഎൻടിയുസി, എസ്‍ടിയു എന്നിവ അംഗീകരിച്ചു. എന്നാല്‍, തങ്ങള്‍ക്ക് ഇത് സ്വീകാര്യമല്ലെന്ന് സമരം ചെയ്യുന്ന കേരള ആശ ഹെൽത്ത്‌ വർക്കേഴ്‌സ്‌ അസോസിയേഷൻ പ്രതിനിധികള്‍ വ്യക്തമാക്കി. 

ആശാ പ്രവര്‍ത്തകര്‍ക്ക് ആരോഗ്യ ഇൻഷുറൻസ് നല്‍കുന്നതിനുള്ള നടപടികളും സ്വീകരിക്കാമെന്നും തങ്ങളുടേതല്ലാത്ത അധികജോലികള്‍ ചെയ്യിക്കുന്നത് ഒഴിവാക്കാമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ സമരക്കാര്‍ ഇതിന് വഴങ്ങിയില്ല. ഇതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. ആർ സജിലാൽ, കേരള സ്റ്റേറ്റ് ആശ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് രാജി ചെറിയാൻ, ജനറൽ സെക്രട്ടറി ജയ രാജേന്ദ്രൻ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 

അതേസമയം, സമിതിയെ നിയോഗിക്കുന്നതിനോട് യോജിപ്പില്ലെന്ന് സമരസമിതി നേതാവ് മിനി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഓണറേറിയം 7000 രൂപയില്‍ നിന്ന് 10,000 രൂപയാക്കിയ ശേഷം സമിതിയെ നിയോഗിച്ചാല്‍ അംഗീകരിക്കാമെന്നും അവര്‍ വ്യക്തമാക്കി. സമിതിയെ നിയോഗിക്കാതെയാണല്ലോ ഓണറേറിയം 1000 രൂപയില്‍ നിന്ന് ഇടതുസര്‍ക്കാര്‍ 7000 ആക്കിയതെന്നും മിനി ചോദിച്ചു. 

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.