
സൗജന്യ മാസ ഉപയോഗത്തിന് ശേഷം എടിഎമ്മുകളിൽ നിന്ന് പണം വിൽക്കുമ്പോൾ ഈടാക്കുന്ന നിരക്ക് 2 മുതൽ 23 രൂപ വരെ വർധിപ്പിക്കാൻ ബാങ്കുകൾക്ക് അനുമതി നൽകി റിസർവ് ബാങ്ക്. മെയ് 1 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും.
ഉപഭോക്താക്കൾക്ക് അവരുടെ സ്വന്തം ബാങ്കിൻറെ എടിഎമ്മുകളിൽ നിന്ന് പ്രതിമാസം(സാമ്പത്തിക സാമ്പത്തികേതര ഇടപാടുകൾ ഉൾപ്പെടെ) 5 തവണ സൌജന്യ ഇടപാടുകൾ നടത്താവുന്നതാണ്.
മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന്, മെട്രോ കേന്ദ്രങ്ങളാണെങ്കിൽ 3 തവണയും മെട്രോ ഇതര കേന്ദ്രങ്ങളാണെങ്കിൽ 5 തവണയും സൌജന്യ ഇടപാടുകൾ നടത്താം.
നിലവിൽ സൌജന്യ ഇടപാട് പരിധി കഴിഞ്ഞാൽ ഒരാളിൽ നിന്നും 21 രൂപയാണ് ഈടാക്കുന്നത്. ക്യാഷ് റീസൈക്ലർ മെഷീനുകളിൽ നടത്തുന്ന ഇടപാടുകൾക്കും നിർദ്ദേശങ്ങൾ ബാധകമാണെന്ന് ആർബിഐ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.