21 January 2026, Wednesday

Related news

January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026
January 9, 2026
January 6, 2026

ഭാര്യയെയും മകളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് പിടിയില്‍

Janayugom Webdesk
ചാത്തന്നൂര്‍
March 12, 2023 12:01 pm

ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപിച്ച ഭര്‍ത്താവ് പിടിയില്‍. കാരംകോട്, സനൂജ് മന്‍സിലില്‍ സനൂജാണ് (32) ചാത്തന്നൂര്‍ പൊലീസിന്റെ പിടിയിലായത്. ഭാര്യയുമായി ഇയാള്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് ഭാര്യ മകളുമായി സുഹൃത്തായ ഷൈലജയുടെ വീട്ടിലേക്ക് പോയിരുന്നു.

ഇതാണ് ഒമ്പതാം തീയതി രാത്രി ഷൈലജയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ സനൂജ് അവിടെയുണ്ടായിരുന്ന ഭാര്യയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും വാക്ക്തര്‍ക്കത്തിലേര്‍പ്പെടുകയും ഇയാള്‍ കൈയില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ഭാര്യയെയും മകളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ ഇരുവരെയും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭാര്യ ചാത്തന്നൂര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സനൂജ് പാരിപ്പള്ളി പൊലീസ് സ്‌റ്റേഷനിലും ചാത്തന്നൂര്‍ എക്‌സൈസിലുമുള്ള നിരവധി കഞ്ചാവ് കേസുകളിലും കാപ്പ കേസിലും പ്രതിയാണ്. ചാത്തന്നൂര്‍ പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശിവകുമാറിന്റെ നേതൃത്വത്തിലെ സംഘമാണ് ഇയാളെ പിടികൂടിയത്.

Eng­lish Summary;Attempting to kill his wife and daugh­ter; Hus­band arrested

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.